കൊളംബോ : ഓപ്പറേഷൻ സാഗർ ബന്ധു വഴി ശ്രീലങ്കയ്‌ക്കായി ബെയ്‌ലി പാലം നിർമ്മിച്ചു നൽകി ഇന്ത്യൻ സൈന്യം .ശ്രീലങ്കയിലെ B-492 ഹൈവേയിൽ KM 15 ൽ 120 അടി നീളമുള്ള മൂന്നാമത്തെ ബെയ്‌ലി പാലമാണ് ഇന്ത്യൻ സൈന്യത്തിന്റെ എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ് വിജയകരമായി നിർമ്മിച്ചത്.
മധ്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ പാലം, കാണ്ടി, നുവാര ഏലിയ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ്. ദിത്‌വാ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളെത്തുടർന്ന് ഒരു മാസത്തിലേറെയായി തടസ്സപ്പെട്ടിരുന്ന യാത്രാബന്ധമാണ് പുനഃസ്ഥാപിക്കുന്നത്.
“ജാഫ്‌ന, കാൻഡി മേഖലകളിലെ രണ്ട് നിർണായക ബെയ്‌ലി പാലങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം, ശ്രീലങ്കയുടെ മധ്യ പ്രവിശ്യയിലെ B-492 ഹൈവേയിൽ KM 15 ൽ 120 അടി നീളമുള്ള മൂന്നാമത്തെ ബെയ്‌ലി പാലം ഇന്ത്യൻ സൈന്യത്തിന്റെ എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ് നിർമ്മിച്ചു.” എന്ന് സോഷ്യൽ മീഡിയ എക്‌സിൽ ഇന്ത്യൻ സൈന്യം പോസ്റ്റ് ചെയ്തു.
“കാണ്ടി, നുവാര ഏലിയ ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം, ദിത്‌വാ ചുഴലിക്കാറ്റിനെത്തുടർന്ന് ഒരു മാസത്തിലേറെയായി വിച്ഛേദിക്കപ്പെട്ട സുപ്രധാന ലൈഫ്‌ലൈൻ പുനഃസ്ഥാപിക്കും. ശ്രീലങ്കയോടും അയൽപക്കത്തിന് ആദ്യം എന്ന നയത്തോടുമുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയെ ഈ ശ്രമം വീണ്ടും ഉറപ്പിക്കുന്നു,” എന്നും സൈന്യം കുറിച്ചു.
ജാഫ്ന, കാൻഡി മേഖലകളിലെ രണ്ട് ബെയ്‌ലി പാലങ്ങളുടെ വിജയകരമായ ഉദ്ഘാടനത്തിന് പിന്നാലെയാണ് ഈ നേട്ടം. കഴിഞ്ഞ വർഷം അവസാനം ശ്രീലങ്കയെ ബാധിച്ച ദിത്‌വാ ചുഴലിക്കാറ്റ് വ്യാപകമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ നാശനഷ്ടങ്ങൾ എന്നിവയ്‌ക്ക് കാരണമായിരുന്നു.2025 നവംബറിൽ ആരംഭിച്ച ഓപ്പറേഷൻ സാഗർ ബന്ധു, റോഡുകൾ, പാലങ്ങൾ, അവശ്യ സേവനങ്ങൾ എന്നിവയുടെ പുനഃസ്ഥാപനം ഉൾപ്പെടെ അടിയന്തര മാനുഷിക സഹായവും ദുരന്ത നിവാരണവും (HADR) നൽകാൻ ഇന്ത്യയെ പ്രാപ്തമാക്കി
















