ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് മതപരിവര്‍ത്തനം നടത്തുന്നതായി സുപ്രീംകോടതി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ഝാര്‍ഖണ്ഡ്, ഒറീസ, ആസാം, ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നും കുട്ടികളെ കടത്തിക്കൊണ്ടുവന്ന് യത്തീംഖാനകളില്‍ എത്തിച്ച് മതപരിവര്‍ത്തനം നടത്തിയതായി അശ്വിനി ഉപാധ്യായ ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
ബിഹാറില്‍ നിന്ന്‌കോഴിക്കോട്ടെ മതപഠന സ്ഥാപനത്തിലേക്ക് 21 കുട്ടികളെ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ഉപാധ്യായയുടെ ഈ വെളിപ്പെടുത്തല്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഒന്നിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള 75,000 കുട്ടികളെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണം കേരളത്തിലെ യത്തീംഖാനയിലാണ് എത്തിച്ചേര്‍ന്നത്. ഇവരെയെല്ലാം യത്തീംഖാന അധികൃതര്‍ മതം മാറ്റിയിരുന്നതായും ഉപാധ്യായ അറിയിച്ചു. ഈ കുട്ടികളുടെയെല്ലാം കൈവശം ആധാര്‍ കാര്‍ഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കിഷന്‍ഗഞ്ച് സ്വദേശികളായ കുട്ടികളെ പോലീസ് കണ്ടെത്തിയിരുന്നു. ബിഹാര്‍ സ്വദേശികളായ രണ്ട് മുതിന്നവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് പോലീസ് ഇവരോട് മതിയായ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഉണ്ടായില്ല. തുടര്‍ന്ന് കോഴിക്കോട് അണ്ടിക്കോട്ടെ ഫാത്തിമ ഹിഫ്‌സുള്‍ ഖുറാന്‍ അക്കാദമിയിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഇവര്‍ മൊഴി നല്‍കി. അംഗീകാരമില്ലാതെയാണ് ഫാത്തിമ ഹിഫ്‌സുള്‍ ഖുറാന്‍ അക്കാദമി പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















