Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതികളെ സംരക്ഷിക്കുന്ന അന്വേഷണ നാടകം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 14, 2026, 09:37 am IST
in Editorial

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെ ഒരു കാര്യം വ്യക്തമായി. ഈ അന്വേഷണ സംഘത്തിന്റെ നിയന്ത്രണം ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണ് കൈയാളുന്നത്. ആരോപണ വിധേയരായ ഉന്നതരിലേക്ക് എത്തുമ്പോള്‍ അന്വേഷണം സ്വിച്ചിട്ടപോലെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ഇതിനു മുന്‍പ് കോടതി ചോദിച്ചിരുന്നു. അതൊന്നും എസ്‌ഐടി കണക്കിലെടുക്കുന്നില്ല എന്നാണ് പുതിയ വിമര്‍ശനം കാണിക്കുന്നത്. എസ്‌ഐടിയുടെ മേല്‍നോട്ടം കോടതിക്കാണെന്ന് വെറുതെ പറയാമെന്നു മാത്രം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം സ്വര്‍ണ്ണക്കൊള്ള കേസിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കുന്ന രീതിയില്‍ മാത്രമേ മുന്നോട്ടു പോകൂ എന്നു സാധാരണക്കാര്‍ക്കും മനസിലാകും.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ.പി.ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്. സംസ്ഥാനത്ത് എന്തൊക്കെ അസംബന്ധങ്ങളാണ് നടക്കുന്നതെന്നു ചോദിച്ച കോടതി, ഒരാള്‍ പ്രതിചേര്‍ത്ത അന്നു മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും, അയാളുടെ മകന്‍ എസ്പിയായതിനാലാണ് അറസ്റ്റ് ഒഴിവാക്കാന്‍ ആശുപത്രിയില്‍ പോയതെന്നും ജസ്റ്റിസ് ബദ്‌റുദ്ദീന്‍ തുറന്നടിക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും, എസ്‌ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എസ്‌ഐടിയുടെ നടപടിയെ നേരത്തെ വിമര്‍ശിച്ച ഹൈക്കോടതി തന്നെയാണ് വീണ്ടും ശങ്കരദാസിന്റെ അറസ്റ്റ് ഉണ്ടാകാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും,ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒരുകാരണവശാലും ഒഴിയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡെന്നും കോടതി ചോദിച്ചു.

ശബരിമലയില്‍ വ്യാപകമായ സ്വര്‍ണ്ണക്കൊള്ളയാണ് നടന്നിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണത്തിന് യഥാര്‍ത്ഥ വിലയേക്കാള്‍ കോടാനുകോടി രൂപയാണ് ലഭിച്ചിട്ടുണ്ടാവുക. ഈ തുക ഇപ്പോള്‍ കേസില്‍ പ്രതിയായിരിക്കുന്നവരും ആരോപണ വിധേയരായവരും ചേര്‍ന്ന് രാഷ്‌ട്രീയ- ഭരണ നേതൃത്വത്തിന് പങ്കുവച്ചിട്ടുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ഇപ്പോള്‍ പ്രതിയായിരിക്കുന്നവര്‍ക്കപ്പുറം അന്വേഷണം രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിലേക്ക് പോകാന്‍ ഒരു കാരണവശാലും പിണറായി സര്‍ക്കാര്‍ അനുവദിക്കില്ല. ഇത്രയൊക്കെയായിട്ടും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രതിചേര്‍ക്കാത്തത് ഇതിനാലാണ്. സ്വര്‍ണ്ണക്കവര്‍ച്ചയുടെ നാള്‍വഴി ഇവരില്‍നിന്ന് കാരണഭൂതനിലേക്കും മറ്റുള്ളവരിലേക്കും എത്തുന്നതിന് തടയിടുക എന്ന ദൗത്യമാണ് യഥാര്‍ത്ഥത്തില്‍ എസ്‌ഐടി ഏറ്റെടുത്തിരിക്കുന്നത്.

സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ എഫ്‌ഐആറില്‍ പോലീസ് ഇട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ എങ്ങനെയാണോ പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിച്ചത്, അതുപോലെ തന്നെയാണ് സ്വര്‍ണക്കൊള്ളയിലെ എസ്‌ഐടിയുടെ പോക്കും. കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചപ്പോഴാണ് കരുവന്നൂരിലെ അഴിമതിയുടെ കരാള മുഖം പുറത്തുവന്നത്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇ ഡിയുടെയും സിബിഐയുടെയും അന്വേഷണത്തിലൂടെയല്ലാതെ സ്വര്‍ണ്ണക്കൊള്ളയുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരാന്‍ പോകുന്നില്ല. പ്രതികള്‍ ശിക്ഷിക്കപ്പെടുകയുമില്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ അനുകൂല വിധിയുണ്ടായാലെ നീതി ടപ്പാകുകയുള്ളൂ.

Tags: Kerala High courtP sasiശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.