ലക്നൗ : ആചാരങ്ങളിൽ മനം മടുത്ത് ഹിന്ദുമതം സ്വീകരിച്ച് യുവതിയും, മക്കളും .മഹാരാഷ്‌ട്രയിലെ ഗോഡിയയിലെ അംഗാവിൽ, പർവീൺ എന്ന മുസ്ലീം സ്ത്രീയും മകനും മകളുമാണ് സനാതന ധർമ്മം സ്വീകരിച്ചത് . ആചാര്യ ധീരേന്ദ്ര ശാസ്ത്രിയാണ് ഇവർക്കായി ചടങ്ങുകൾ ഒരുക്കിയത്.
നിയമനടപടികൾ പൂർത്തിയാക്കാൻ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും രേഖകളുമായാണ് പർവീൺ എത്തിയത് . സനാതനിയായ ശേഷം, പർവീൺ മൗമിൻ ഷെയ്ഖ് ജയ ജാക്കി ദാസ് എന്ന് പേരും സ്വീകരിച്ചു. മകൾ ജുമേര മൗമിൻ ഷെയ്ഖ് ജയശ്രീ ജാക്കി ദാസായി മാറി. മകൻ റാസ മൗമിൻ ഷെയ്ഖ് രാജു ജാക്കി ദാസായി മാറി. ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ വീഡിയോ കണ്ടതാണ് സനാതനിയാകാനുള്ള തന്റെ ആഗ്രഹത്തിന് പ്രചോദനമായതെന്ന് പർവീൺ പറയുന്നു.
ഇസ്ലാമിലെ ഹിജാബ്, നിഖാഹ് ഹലാല ചടങ്ങുകളോട് തനിക്ക് എതിർപ്പാണെന്നും യുവതി പറയുന്നു.ഹിന്ദുമതത്തെ സ്നേഹിക്കുകയും സ്വന്തം ഇഷ്ടപ്രകാരം അത് സ്വീകരിക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞു.















