ന്യൂദൽഹി: കാശ്മീരിൽ ടൂറിസ്റ്റുകളായി പോയ മലയാളികളെ കാശ്മീരി പഠിപ്പിച്ചത് വലിയ പാഠങ്ങൾ.
ദാൽ തടാകത്തിൽ ശിക്കാരയിൽ ചുറ്റിത്തിരിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുകയാണ്. അങ്ങനെ ശിക്കാരയിൽ സഞ്ചരിക്കുന്ന മലയാളികൾ രണ്ടുപേരും ശിക്കാരയിലെ കശ്മീരി യുവാവും തമ്മിലുള്ള് സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൻ പ്രചാരണത്തിലാണ്.
മലയാളികൾക്ക് കശ്മീരി ചായ പകർന്നുകൊടുക്കുന്നു. അപ്പോൾ ചായയ്‌ക്കെന്താണ് വില എന്ന് ‘മല്ലുഹിന്ദി’യിൽ ചോദിക്കുന്നുണ്ട്. മറ്റൊരാൾ മലയാളത്തിൽ നൂറ് എന്നു പറയുന്നതും കേൾക്കാം. കശ്മീരി യുവാവ് ചായയുടെ വില ‘സൗ റുപ്യാ’ എന്നു പറയുമ്പോൾ മലയാളിയുടെ അമ്പരപ്പു ശബ്ദത്തിൽ ഹിന്ദിയിൽ ‘നൂറോ’ എന്ന് തിരികെ ചോദിക്കുന്നതിനിടയിൽ കശ്മീരി തുടരുന്നു: ‘നിങ്ങൾ എവിടുന്നാണ്?’ മലയാളിയുടെ മറുപടി: ‘ഞങ്ങൾ ഇന്ത്യയിൽനിന്നാണ്.’ കുറച്ച് ക്ഷുഭിതനായ ശബ്ദത്തിൽ തിരികെ ചോദിക്കുന്നു: ‘പിന്നെ ഞങ്ങൾ പാകിസ്ഥാനിൽനിന്നാണോ?’ എന്ന്. മാത്രമല്ല,’ഞങ്ങൾ അസ്സൽ ഹിന്ദുസ്ഥാനികളാണ്’ എന്നും തുടരുന്നു.
ഇത് ദൃശ്യമായി സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുകയാണ്.
കശ്മീരിലെ ജനതയുടെ മനംമാറ്റത്തിന്റെ തെളിവുകൂടിയാണ് ‘ഞങ്ങൾ അസ്സൽ ഹിന്ദുസ്ഥാനികളാണ്’ എന്ന സംഭാഷണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
















