ന്യൂദൽഹി ; ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ, മുൻ റാപ്പ് ഗായകന്‍ കൂടിയായ മംദാനി അമരത്തേക്ക് എത്തുന്നത്. അധികാരത്തിൽ കടക്കുന്നതിന് മുൻപ് തന്നെ ഇന്ത്യയ്‌ക്കും, ഇസ്രായേലിനുമെതിരെ തിരിഞ്ഞിരുന്നു മംദാനി .
2020 ൽ ന്യൂയോർക്കിൽ രാമക്ഷേത്രത്തിനെതിരെ ഒരു റാലി നടന്നു. ഹിന്ദുക്കളെ അപമാനിക്കുന്ന മുദ്രാവാക്യങ്ങൾ ഇതിൽ ഉയർന്നു. ഇതിൽ മംദാനിയും പങ്കാളിയായിരുന്നു. 2024 ഓഗസ്റ്റിൽ, ഇന്ത്യാ ഡേ പരേഡിലെ രാമക്ഷേത്ര ടാബ്ലോയെ “മുസ്ലീം വിരുദ്ധം” എന്നും “വർഗീയ അക്രമത്തിന് പ്രേരിപ്പിക്കുന്നത്” എന്നുമാണ് മംദാനി വിശേഷിപ്പിച്ചത്.മാത്രമല്ല, 2025 മെയ് മാസത്തിൽ നടന്ന ഒരു പരിപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “യുദ്ധ കുറ്റവാളി” എന്ന് വിളിക്കുകയും ഗുജറാത്തിൽ മുസ്ലീങ്ങൾ അവശേഷിക്കുന്നില്ലെന്ന് പ്രസംഗിക്കുകയും ചെയ്തു.
ഇന്ത്യാവിരുദ്ധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന മംദാനി ഡൽഹി കലാപക്കേസ് പ്രതി ഉമർ ഖാലിദിനെതിരെ രംഗത്തെത്തിയതിൽ ന്യൂയോർക്കിലെ ഇന്ത്യക്കാർക്കും എതിർപ്പുണ്ട് . ഡൽഹിയിലെ തെരുവുകളിലെ ചെറിയ പ്രതിഷേധങ്ങളിൽ നിന്ന് കലാപങ്ങളിലേക്ക് കടന്ന ഉമർ ഖാലിദിനായി ന്യൂയോർക്ക് സിറ്റിയുടെ മേയർ തന്നെ രംഗത്ത് വരിക , അതിൽ നിന്ന് തന്നെ ഇന്ത്യയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകൾ എത്ര ശക്തമാണെന്നത് വ്യക്തമാണ്.
ഖാലിദിനെ ഒരു വിദ്യാർത്ഥി, എഴുത്തുകാരൻ, പ്രഭാഷകൻ എന്നിങ്ങനെയാണ് മംദാനി തന്റെ കത്തിൽ വിശേഷിപ്പിക്കുന്നത്. എന്നാൽ തടവിലാക്കലിന്റെ യഥാർത്ഥ കുറ്റങ്ങൾ പരാമർശിക്കുന്നുമില്ല. കത്തിൽ മറഞ്ഞിരിക്കുന്ന മുന്നറിയിപ്പും ഉണ്ട്: “നിങ്ങൾ ഒറ്റയ്‌ക്കല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആളുകൾ നിങ്ങളുടെ തടവ് നിരീക്ഷിക്കുന്നുണ്ട്.” ഇതിലൂടെ മംദാനി ചൂണ്ടിക്കാട്ടി തരുന്നത് ഖാലിദിന് പിന്നിലുള്ള ഇന്ത്യാ വിരുദ്ധ സംഘത്തെയാണ്. ഇടതുപക്ഷത്തിന്റെ മറവിൽ തന്റെ ഇസ്ലാമിക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് മംദാനി എന്നും വ്യക്തം.
“മുസ്ലീം സ്വത്വത്തിന്റെയും രാഷ്‌ട്രീയ വിയോജിപ്പിന്റെയും സംയോജനമാണ് ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും അപകടകരമായ പ്രവണത“ എന്നാണ് മംദാനി പറയുന്നത് . ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ അദ്ദേഹം ഷൂസ് ധരിച്ചാണ് അകത്തുകടന്നത് എന്നതിൽ നിന്ന് മംദാനിയുടെ വർഗീയ ചിന്തയുടെ വ്യാപ്തി വ്യക്തമാണ്.
















