നാഗ്പുർ: ബുർഖ ധരിച്ച ഒരു സ്ത്രീ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി അടുത്തിടെ നടത്തിയ പ്രസ്താവന രാജ്യത്തുടനീളം രാഷ്‌ട്രീയ കോളിളക്കത്തിന് കാരണമായി. ഒവൈസിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തി. ഒവൈസിയെ പാകിസ്ഥാൻ ചിന്താഗതിക്കാരനായ വ്യക്തിയെന്ന് ശർമ്മ വിളിച്ചു.
“ഭരണഘടനയിൽ ഇതുസംബന്ധിച്ച് യാതൊരു നിയന്ത്രണവുമില്ല. ആർക്കും പ്രധാനമന്ത്രിയാകാം. എന്നിരുന്നാലും, ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമാണ്. ഇതൊരു ഹിന്ദു നാഗരികതയാണ്. ഞങ്ങൾ എപ്പോഴും ഇതിൽ വിശ്വസിക്കുന്നു, ഇന്ത്യൻ പ്രധാനമന്ത്രി എപ്പോഴും ഒരു ഹിന്ദുവായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” -മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു.
ബുർഖ ധരിച്ച ഒരു സ്ത്രീ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന ഒരു ദിവസം വരുമെന്ന് മഹാരാഷ്‌ട്രയിൽ നടന്ന ഒരു റാലിയിലാണ് ഒവൈസി പറഞ്ഞത്.
















