കോഴിക്കോട് : മലപ്പുറം ജില്ലയെ രണ്ടാക്കി തിരൂര്‍ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണമെന്ന സുന്നി ഇസ്ലാമിക പണ്ഡിതനായ കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ അഭിപ്രായത്തോട് പ്രതികരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലടീച്ചര്‍. ജനസംഖ്യ ഇവിടുള്ളതു പോരാതേ മൊയ് ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ടെന്നും ശശികലടീച്ചര്‍ തിരിച്ചടിച്ചു.
കേരളത്തിലെ ജനസംഖ്യയില്‍ ഏഴിലൊന്ന് മലപ്പുറത്താണെന്നും അതിനാല്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ വേണ്ടവിധം വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ തിരൂര്‍ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്നും ഇത് മതപരമായ കണ്ണിലൂടെ കാണരുതെന്നുമാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ അഭിപ്രായപ്പെട്ടിരുന്നത്.
ഇതിനോട് പ്രതികരിച്ചുകൊണ്ടുള്ള ശശികലടീച്ചറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:
“മൊയ്ല്യാരെ അവിടുത്തെ പ്രശ്നം ജില്ലയില്ലാത്തതല്ലല്ലോ
ജനസംഖ്യയല്ലേ?
അതു കുറക്കാൻ നടപടി സ്വീകരിക്കുകയല്ലേ വേണ്ടത്?
അതിനായി മൊയ്ല്യാർ എന്തെങ്കിലും പദ്ധതി കണ്ടിട്ടുണ്ടോ ?
പെറ്റുകൂട്ടുന്നവർക്ക് ഇനാമായി സർക്കാർ ജില്ലയും മറ്റാനുകൂല്യങ്ങളും നല്കണോ?
ഇവിടുള്ളതു പോരാതേ മൊയ്ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്
രാഷ്‌ട്ര നയത്തിനു വിരുദ്ധമായി മലപ്പുറത്ത് സംഭവിക്കുന്ന അന്യായ ജനസംഖ്യ കുറക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ട സ്ഥിതിക്ക്
മലപ്പുറം #കേന്ദ്രഭരണപ്രദേശ മാക്കിയാൽ പരിഹാരമുണ്ടാകുമോ ?
by the by
കാന്തപുരവും
Knowledge city യും രണ്ടും കോഴിക്കോട് ജില്ലയിലാണ്
പക്ഷേ മൊയ്ല്യാർക്ക് ആശങ്ക മലപ്പുറത്തേപ്പറ്റിയും
അതെന്താണാവോ അങ്ങനെ?”
















