ഗാനരചയിതാവ് എന്ന നിലയിൽ മലയാളികൾക്ക് ഏറ്റവും സുപരിചിതനാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. കവിയായും സംഗീത സംവിധായകനായുമൊക്കെ പേരെടുത്ത കൈതപ്രം ഒരുപിടി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഗാനരചയിതാവായി നിൽക്കുമ്പോൾ തന്നെ പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിട്ടുള്ള ഒരാൾ കൂടിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ചില വിവാദ പരാമർശങ്ങളാണ് അദ്ദേഹത്തെ വാർത്തകളിൽ നിറച്ചത്. നടൻ ദിലീപിനെതിരായ പരാമർശമാണ് അതിൽ ഒന്ന്. ദിലീപ് തന്നെ പാട്ടെഴുതാൻ വിളിച്ച് അപമാനിച്ചു എന്നാണ് കൈതപ്രം പറഞ്ഞത് . അടുത്തിടെ ദിലീപ് നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ മുൻപ് കൈതപ്രം ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാവുകയാണ്.
‘ദിലീപ് എന്നെ പാട്ടെഴുതാന്‍ വിളിച്ചു കൊണ്ടുപോയി. ഒരു പാട്ടാണ് എനിക്കുള്ളത് എന്ന് എന്നോട് നേരത്തെ പറഞ്ഞാല്‍ മതി. എനിക്കെന്താണ് പ്രശ്‌നം. എന്നെ ദീപക് ദേവിന്റെ രണ്ടാം നിലയിലുള്ള സ്റ്റുഡിയോയിലേക്ക് നടത്തി കയറ്റി, അവിടെ ഇരുത്തിയാണ് പാട്ടെഴുതിച്ചത്. ഒരു പാട്ട് ഞാന്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ അയാള്‍ വിളിച്ചു പറയുകയാണ്, ഇനി അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന്. അത്ര ധിക്കാരമൊന്നും എന്നോട് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. നിന്റെ പടം എനിക്കു വേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിവന്നു.
ഭരതേട്ടന്‍ പറഞ്ഞാല്‍ പോലും ഞാന്‍ കേള്‍ക്കില്ല, പിന്നെയാണ് ഇവന്‍ പറയുന്നത് കേള്‍ക്കുന്നത്. അവൻ ഇപ്പോൾ ഇത് കാണുന്നുണ്ടെങ്കിൽ കണ്ടോട്ടെ. എന്നെ വിളിച്ചില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. അവനെ ഞാന്‍ വിളിക്കില്ല. ഇവരെയൊന്നും എനിക്ക് പേടിയില്ല. എന്നെ സംബന്ധിച്ച ഒരു കാര്യങ്ങൾക്കും എനിക്ക് പേടിയില്ല’, കൈതപ്രം പറഞ്ഞു. ഇപ്പോൾ ഈ വാക്കുകൾ ദിലീപിനെതിരെ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ് ചിലർ.
















