പട്ന ; ബുർഖയും, നിഖാബും അണിഞ്ഞെത്തുന്നവർക്ക് സ്വർണ്ണം വിൽക്കില്ലെന്ന സ്വർണ്ണവ്യാപാരികളുടെ തീരുമാനത്തിനെതിരെ മുസ്ലീം സ്ത്രീകൾ രംഗത്ത് . ഹിജാബ് തങ്ങളുടെ മതത്തിന്റെ ഭാഗമാണെന്നും ഇനി എന്ത് സംഭവിച്ചാലും അത് നീക്കം ചെയ്യില്ലെന്നുമാണ് മുസ്ലീം സ്ത്രീകൾ പറയുന്നത്. കടയുടമകൾ അങ്ങനെ ചെയ്താൽ ആ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങില്ല . സ്വർണ്ണം വാങ്ങാൻ തങ്ങൾക്ക് മറ്റ് ഓപ്ഷനുകളുണ്ടെന്നും അവർ പറയുന്നു.
എന്നാൽ ഈ തീരുമാനം നല്ലതും, അനിവാര്യവുമാണെന്ന് ഹിന്ദു യുവതികൾ പറയുന്നു. ഹിജാബ്, നിഖാബ്, ഹെൽമെറ്റ് എന്നിവ ധരിച്ച് ആഭരണശാലകളിൽ പ്രവേശിക്കുന്നത് പൂർണ്ണമായും നിരോധിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ബിഹാർ മാറിയെന്ന് കടയുടമകൾ അവകാശപ്പെടുന്നു. ഈ നീക്കം ആഭരണശാലകളിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവർ പറയുന്നു.
















