ന്യൂദല്‍ഹി: അംബേദ്കര്‍ ഹിന്ദു വിരുദ്ധനാണെന്ന് വരുത്തിതീര്‍ക്കാന്‍ ജിഹാദി മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോള്‍ അത് വ്യാജമാണെന്നും യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളെ ജിഹാദികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് അംബേദ്കറെന്നും ഉള്ള സത്യവും ചിലര്‍ പുറത്തുകൊണ്ടുവരികയാണ്.
ഇസ്ലാമിനെതിരെ അംബേദ്കര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചതിനാണ് ശ്രീജിത് പണിക്കരെ മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസ് ചര്‍ച്ചയില്‍ ഇടയ്‌ക്ക് വെച്ച് വിലക്കിയത്. ഇപ്പോഴിതാ അംബേദ്കര്‍ പാകിസ്ഥാനില്‍ ജീവിക്കുന്ന ഇന്ത്യയിലെ ദളിതര്‍ക്ക് നല്‍കിയ ചില മുന്നറിയിപ്പുകള്‍ പുറത്തുവരികയാണ്. ഹിന്ദു ദളിതര്‍ മുസ്ലിങ്ങളിലോ മുസ്ലിം ലീഗിലോ വിശ്വസിക്കുന്നത് മരണതുല്യമാണെന്ന് അംബേദ്കര്‍ പറഞ്ഞതായി രേഖകളുണ്ട്.
മുന്നോക്ക ജാതിക്കാരോടുള്ള എതിര്‍പ്പ് കാരണം ഹൈദരാബാദിലോ പാകിസ്ഥാനിലോ ചേരാന്‍ ദളിത് ഹിന്ദുക്കള്‍ ശ്രമിക്കുന്നതിരെ അംബേദ്കര്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായും പറയുന്നു. 1947 നവമ്പര്‍ 26ന് ദ ഫ്രീ പ്രസ് ജേണലില്‍ അംബേദ്കര്‍ എഴുതിയ ലേഖനത്തില്‍ അംബേദ്കര്‍ ഹിന്ദു ദളിതരെ ഉപദേശിക്കുന്നത് ഇങ്ങിനെയാണ്:: “പാകിസ്ഥാനില്‍ അകപ്പെട്ട ദളിത് ഹിന്ദുക്കള്‍ അവര്‍ക്ക് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ഇന്ത്യയിലേക്കെത്തണമെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുസ്ലിങ്ങളില്‍ സാഹോദര്യമുണ്ട്. പക്ഷെ അത് മാനവരാശിയുടെ സാര്‍വ്വദേശീയ സാഹോദര്യ മനോഭാവവുമായി യോജിക്കുന്നില്ല. മുസ്ലിങ്ങള്‍ മാത്രം തമ്മിലാണ് ഈ സാഹോദര്യം. അതിനുള്ളിലുള്ളവര്‍ക്ക് മാത്രമാണ് അതിന്റെ ഗുണം. അതിനാല്‍ ദളിത് ഹിന്ദുക്കള്‍ ഏത് വിധേനെയും ഇന്ത്യയില്‍ എത്തണം.”- അംബേദ്കര്‍ പറയുന്നു.
ഇപ്പോള്‍ ബംഗ്ലേദശില്‍ കഴിഞ്ഞ 35 ദിവസത്തെ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 11 ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ചിലരെ അടിച്ചുകൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. ചിലരെ വെടിവെച്ച് കൊന്നിട്ടുണ്ട്. മറ്റ് ചിലരെ കത്തിച്ച് കൊന്നിട്ടുണ്ട്. ക്രൂരമായ ഈ കൊലപാതകങ്ങള്‍ അംബേദ്കറുടെ ഈ വാക്കുകള്‍ ശരിയാണെന്ന് ഒരിയ്‌ക്കല്‍ കൂടി തെളിയിക്കുകയാണോ?
അതേ സമയം, കേരളത്തിലെ ടി.എസ്.ശ്യാംകുമാറിനെപ്പോലുള്ള അംബേദ്കര്‍ വാദികള്‍ ഇത്തരം സത്യങ്ങള്‍ മറച്ചുപിടിക്കുന്നതില്‍ വ്യഗ്രതകാട്ടുന്നവരാണ് എന്നതാണ് സത്യം. അതാണ് മനോരമ ഹോര്‍ത്തൂസ് ചര്‍ച്ചയില്‍ ശ്രീജിത് പണിക്കര്‍ ഉച്ചത്തില്‍ ചോദിച്ചതും. ദളിത് പ്രസിഡന്‍റ് ഭരിച്ച പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദളിത് പ്രസിഡന്‍റ് തോറ്റതോടെ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍.ശുദ്ധികലശം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തിന് മുമ്പില്‍ എത്തിയ ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ‘ശുദ്ധീകരിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നിട്ടും ടി.എസ്. ശ്യാംകുമാറിനെപ്പോലുള്ള ദളിത് ആക്ടിവിസ്റ്റുകള്‍ അതിനെ വിമര്‍ശിക്കാതിരുന്നത് അവരുടെ ഇസ്ലാമിക അടിമത്തം കൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
















