Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എഫ്ഡിബി മത്സ്യമേഖലയിലേക്ക് എത്തുന്നത് വന്‍ വികസന കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 09:14 am IST
in Kerala

തിരുവനന്തപുരം: നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് (എന്‍എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതോടെ മത്സ്യമേഖലയില്‍ വികസനക്കുതിപ്പേകും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം വഴി വിദേശത്തേക്കുള്ള കയറ്റുമതി മുതല്‍ ഉള്‍നാടന്‍ മത്സ്യോത്പാദനത്തിനും വിപണനത്തിനും വലിയ സാധ്യതകളാണ് സംസ്ഥാനത്തെയും ദക്ഷിണ തീരദേശ മേഖലയെയും കാത്തിരിക്കുന്നത്.

കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയാണ് എന്‍എഫ്ഡിബി. മത്സ്യമേഖലയിലേക്കുള്ള എല്ലാ പദ്ധതികള്‍ക്കും അംഗീകാരം നല്‍കുന്നതും നടപ്പിലാക്കുന്നതും എന്‍എഫ്ഡിബി ആണ്. നിലവില്‍ ഹൈദ്രാബാദിലാണ് ആസ്ഥാനം. പ്രദേശിക കേന്ദ്രം തിരുവനന്തപുരത്തേക്ക് എത്തുന്നതോടെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര വരെയുള്ള മത്സ്യ മേഖലയ്‌ക്ക് വലിയ ഏകോപനമുണ്ടാകും എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായ മത്സ്യം കേരളത്തിന്റെ സമുദ്രമേഖലയില്‍ നിന്നും ലഭിക്കുന്നില്ല.

തെക്കന്‍കേരളത്തില്‍ ഏറെ ലഭ്യമായിരുന്ന ചൂര (ടൂണ), അയല, മത്തി എന്നിവ പോലും വേണ്ടത്ര ലഭിക്കുന്നില്ല. തൂത്തുക്കുടി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യമാണ് സംസ്ഥാനത്തെ വിപണി കീഴടക്കിയിരിക്കുന്നത്. എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം എത്തുന്നതോടെ മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പഠനവും ഗവേഷണവും വളരെ വേഗം നടത്താനാകും. എന്‍എഫ്ഡിബിയുടെ നേതൃത്വത്തില്‍ പ്രാദേശിക പഠന കേന്ദ്രങ്ങളും ഉണ്ടാകും.

കൂടാതെ മത്സ്യമേഖലയ്‌ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഇരട്ടിവേഗത്തില്‍ നടപ്പിലാകും. മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ അടുപ്പിക്കുന്നതിന് ഓരോ മേഖലയിലും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ലാന്‍ഡിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. നിലവില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മത്സ്യംകൊണ്ടുപോയി സൂക്ഷിക്കേണ്ടിവരുന്നതിന് പകരം ഓരോ മേഖലയിലും മത്സ്യസംഭരണ യൂണിറ്റുകളും ഡ്രൈയിങ് യൂണിറ്റുകളും എത്തും. ഇതോടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ കേന്ദ്രങ്ങള്‍ സംസ്ഥാനത്തേക്ക് എത്തും. കൂടാതെ പഠന കേന്ദ്രങ്ങള്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനവും ലഭ്യമാകും. സമുദ്രമേഖലയ്‌ക്ക് ഒപ്പം ഉള്‍നാടന്‍ മത്സ്യമേഖലയിലും വളര്‍ച്ചയുണ്ടാകും. കുളങ്ങള്‍, തടാകങ്ങള്‍, ജലാശയങ്ങള്‍ എന്നിവയിലെ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും. പരിസ്ഥിതി സൗഹൃദ മത്സ്യക്കൃഷി, കടല്‍പ്പായല്‍ കൃഷി, മറൈന്‍ കള്‍ച്ചര്‍ തുടങ്ങിയവയ്‌ക്കെല്ലാം കൂടുതല്‍ പദ്ധതികള്‍ സംസ്ഥാനത്തേക്ക് എത്തും. അതിനെല്ലാം ഉപരി സംസ്ഥാനം മുന്നോട്ടുവയ്‌ക്കുന്ന പദ്ധതികള്‍ക്ക് അതിവേഗത്തില്‍ അനുമതി ലഭ്യമാകും.

മത്സ്യസമ്പത്ത് വര്‍ദ്ധിക്കുന്നതോടെ സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതിയും വര്‍ധിക്കും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതോടെ കയറ്റുമതിയിലും സംസ്ഥാനത്തിന് വലിയ കുതിപ്പുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Tags: fisheries sectorNational Fisheries Development Board (NFDB)Inland fisheries sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൽസ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് വർക്ഷോപ്പ് സംഘടിപ്പിക്കുന്നു

Kerala

തീരദേശഹൈവേ സ്ഥലമെടുപ്പ് : മല്‍സ്യമേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് നിയമസഭാ സമിതി

Alappuzha

തോട്ടപ്പള്ളി ഹാര്‍ബറില്‍ 300 കിലോ ചെറിയ അയല പിടികൂടി നശിപ്പിച്ചു

Special Article

മത്സ്യബന്ധന മേഖലയ്‌ക്ക് പുത്തനുണര്‍വേകാന്‍

Kerala

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.