ന്യൂദല്‍ഹി: ഇന്ത്യ ഇത് എങ്ങോട്ടാണ് എന്ന ചോദ്യം ഉയരുകയാണ്. ദല്‍ഹിയില്‍ 2020ല്‍ പൗരത്വ ബില്ലിനെതിരായ സമരത്തിന്റെ ഭാഗമായി 53 പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ മുഖ്യപ്രതിയായ ഉമര്‍ ഖാലിദിന് ജാമ്യം നല്‍കാത്തതിന്റെ പേരില്‍ മോദിയ്‌ക്കും അമിത് ഷായ്‌ക്കും എതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഇവരെ കൊല്ലണമെന്ന് വരെ അര്‍ത്ഥമാക്കുന്ന വിദ്വേഷ മുദ്രാവാക്യങ്ങളാണ് ഈ വിദ്യാര്‍ത്ഥികള്‍ മുഴക്കിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചതിനാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോദിയോടും അമിത് ഷായോടും ഇത്രയ്‌ക്കധികം രോഷം.
ഇന്ത്യയുടെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി പ്രദേശത്ത് തടസ്സമുണ്ടാക്കി ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വെട്ടിമുറിക്കണമെന്ന് പ്രസംഗിച്ച ആളാണ് ഉമര്‍ ഖാലിദ്. എന്നിട്ടും അയാളുടെ ജാമ്യത്തിനായി ശക്തമായി ശബ്ദം മുഴങ്ങുന്നു. മണിക്കൂറിന് ലക്ഷങ്ങള്‍ വിലയിടുന്ന കപില്‍ സിബലിനെപ്പോലുള്ള അഭിഭാഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യത്തിനായി വാദിക്കുന്നു.
അതേ സമയം ബംഗ്ലാദേശില്‍ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം ഒരു ജേണലിസ്റ്റ് വെടിയേറ്റാണ് മരിച്ചത്. ചിലരെ നഗ്നമാക്കി മരത്തില്‍ കെട്ടിയിട്ട് കത്തിച്ചാണ് കൊന്നിരിക്കുന്നത്. ഏകദേസം 3000 കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ ബംഗ്ലാദേശില്‍ അപ്രത്യക്ഷമായിട്ടുണ്ട്.
ഇന്ത്യയില്‍ ഇതിനെതിരെ ഇടത് പക്ഷ പാര്‍ട്ടികളോ കോണ്‍ഗ്രസോ ഇസ്ലാമിക പാര്‍ട്ടികളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഗാസയ്‌ക്ക് വേണ്ടി പക്ഷെ ഇക്കൂട്ടരെല്ലാം കണ്ണിരൊഴുക്കുകയും ചെയ്യുന്നു.
















