ന്യൂദൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമം വർദ്ധിച്ചതിനെത്തുടർന്ന് അതിർത്തിയിൽ ബിഎസ്എഫ് കനത്ത ജാഗ്രതയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം തുടരുന്നതിനിടയിൽ അതിർത്തിയിൽ ഗുരുതരമായ ഒരു സുരക്ഷാ പ്രശ്നം ഉയർന്നുവന്നിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ പ്രകാരം ചില ബംഗ്ലാദേശി യുവാക്കൾ ഇന്ത്യൻ അതിർത്തിക്കടുത്തുള്ള സെൻസിറ്റീവ് പ്രദേശങ്ങൾ വീഡിയോയിൽ പകർത്തുകയായിരുന്നു. തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അവരെ തടഞ്ഞപ്പോൾ പോലും അവർ അത് കേൾക്കാൻ വിസമ്മതിക്കുകയാണുണ്ടായത്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സെൻസിറ്റീവ് പ്രദേശങ്ങൾ ചില യുവാക്കൾ വീഡിയോയിൽ പകർത്തുന്നുണ്ടെന്ന് വൈറലായ ഒരു വീഡിയോയിൽ കാണാനാകും. ഒരു ബിഎസ്എഫ് സൈനികൻ അവരെ തടയാൻ ശ്രമിക്കുകയും കർശനമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. യുവാക്കൾ നിർത്താൻ വിസമ്മതിച്ചപ്പോൾ ക്രമസമാധാനം നിലനിർത്താൻ വെടിവയ്‌ക്കുമെന്ന് സൈനികൻ ഭീഷണിപ്പെടുത്തി.
തുടർന്നും
യുവാക്കളെ പിന്തിരിപ്പിക്കാൻ ബിഎസ്എഫ് സൈനികൻ പലതവണ ശ്രമിച്ചെങ്കിലും അവർ വിസമ്മതിച്ചു. ഒടുവിൽ സൈനികൻ തന്റെ റൈഫിൾ പുറത്തെടുത്ത് മാഗസിൻ നിറച്ചു. ഇതു കണ്ട ഉടൻ യുവാക്കൾ ഓടി രക്ഷപ്പെട്ടു. ബിഎസ്എഫ് സൈനികനും വെടിയുതിർത്തതായും ചിലർ അവകാശപ്പെടുന്നുണ്ട്.
















