റായ്‌പൂര്‍: 2026ല്‍ ആദ്യമായി നടന്ന ഏറ്റുമുട്ടലില്‍ മുക്ക എന്ന വെങ്കി മങ്കാട് ഉള്‍പ്പെടെ 14 പേരെ നക്സലുകളെ വധിച്ച് കേന്ദ്രസേന. ഛത്തീസ് ഗഡിലെ ഏറ്റവും അപകടകരമായ നക്സല്‍മേഖലയാണ് ഛത്തീസ്ഗഡിലെ സുക്മ. .രണ്ട് സ്ഥലങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളിലാണ് 14 നക്സലുകള്‍ കൊല്ലപ്പെട്ടത്. ഇതില്‍ 12 പേര്‍ സുക്മ വനത്തിനുള്ളിലെ ഏറ്റുമുട്ടലിലാണ് മരിച്ചതെങ്കില്‍ രണ്ട് പേര്‍ ബിജാപൂരില്‍ നടന്ന ഏറ്റുമുട്ടലിലാണ് മരിച്ചത്.
ഞായറാഴ്ച തലയ്‌ക്ക് 60 ലക്ഷം രൂപ വിലയുള്ള മുക്ക എന്ന വെട്ടി മങ്കാട് ഉള്‍പ്പെടെ 14 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചതോടെ നക്സല്‍ പിടിയില്‍ നിന്നും സുക്മ പതിയെ പതിയെ മോചിപ്പിക്കപ്പെടുകയാണ്. അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ആകാശ് റാവുവിന്റെ ജീവനെടുത്ത ഐഇഡി സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്ന് സുക്‌മ പൊലീസ് പറഞ്ഞു.
ഛത്തീസ്‌ഗഡിലെ സുക്‌മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത്. മാവോയിസ്റ്റുകളില്‍ നിന്ന് എകെ-47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുക്‌മ പൊലീസ് പിടിച്ചെടുത്തു.
സുക്‌മ എസ്‌പി കിരൺ ചവാനാണ് ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
വെട്ടി മങ്കാഡ് ഉള്‍പ്പെടെ കൊലപ്പെട്ടതോടെ ബസ്‌തര്‍ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നത് എളുപ്പമാണെന്നും സുക്‌മ പൊലീസ് വ്യക്തമാക്കി. നക്‌സല്‍ സംഘടനയിലെ ഏറ്റവും അപകടകാരിയാണ് തലയ്‌ക്ക് 60 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച വെട്ടി മങ്കാഡിയെന്ന് സുക്‌മ എസ്‌പി കിരൺ ചവാന്‍ പറഞ്ഞു.
















