സിലിഗുരി : പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ഹോട്ടലുകളിൽ ബംഗ്ലാദേശി പൗരന്മാരെ താമസിക്കാൻ അനുവദിക്കില്ല എന്ന തീരുമാനം നീട്ടാനുള്ള ഒരുങ്ങി ഹോട്ടൽ ഉടമകൾ . പുതുവത്സരം വരെയാണ് ഈ വിലക്ക് ഉണ്ടായിരുന്നത് . എന്നാൽ ഇപ്പോൾ അത് നീട്ടണമെന്നാണ് പല ഹോട്ടൽ ഉടമകളും പറയുന്നത് .
ബംഗ്ലാദേശിൽ നിന്നുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണമാണ് ഇതിന് കാരണം. നിരോധനത്തെക്കുറിച്ചുള്ള പോസ്റ്ററുകൾ നഗരത്തിലുടനീളമുള്ള ഹോട്ടലുകളിൽ സ്ഥാപിച്ചിട്ടുണ്ട്. “ഇത്തവണ ബംഗ്ലാദേശി പൗരന്മാരെ ഒരു ഹോട്ടലിലും താമസിക്കാൻ അനുവദിക്കില്ല. വിദ്യാർത്ഥി വിസയിലോ വൈദ്യചികിത്സയ്‌ക്കോ വരുന്ന ബംഗ്ലാദേശികളെയും താമസിക്കാൻ അനുവദിക്കില്ല.” ഗ്രേറ്റർ സിലിഗുരി ഹോട്ടൽ വെൽഫെയർ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി ഉജ്ജ്വൽ ഘോഷ് പറഞ്ഞു.
“രാജ്യമാണ് ആദ്യം, അതുകഴിഞ്ഞാണ് ഞങ്ങൾക്ക് ബിസിനസ്സ്. ബംഗ്ലാദേശിൽ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന പ്രസ്താവനകൾ നിർത്തണം. രാജ്യത്തിന്റെ സ്വത്വത്തെ വ്രണപ്പെടുത്തി ബിസിനസിന് മുൻഗണന നൽകാനാവില്ല. നമ്മുടെ രാജ്യത്തിനെതിരെ അഭിപ്രായങ്ങൾ പറയുന്നവർക്ക് ഹോട്ടലിൽ ഒരു സൗകര്യവും നൽകില്ല ” അസോസിയേഷൻ സെക്രട്ടറി സന്ദീപ് കുമാർ പറഞ്ഞു. സംഘടനയ്‌ക്ക് പുറമെ, അംഗങ്ങളല്ലാത്തവർ പോലും ഈ തീരുമാനത്തെ പിന്തുണയ്‌ക്കുന്നുവെന്ന് സിലിഗുരിയിലെ ഹോട്ടലിന്റെ മാനേജർ തന്മയ് മണി പറഞ്ഞു.
“കഴിഞ്ഞ വർഷം, പുതുവത്സരാഘോഷ വേളയിൽ, വിദ്യാർത്ഥികൾക്കും രോഗികൾക്കും ഞങ്ങൾ കുറച്ച് ഇളവുകൾ നൽകി. എന്നാൽ ഇപ്പോൾ ഞങ്ങൾ ബംഗ്ലാദേശി പൗരന്മാരെ പൂർണ്ണമായും ബഹിഷ്കരിക്കുകയാണ്.”തന്മയ് മണി പറഞ്ഞു.
















