വാഷിംഗ്ടൺ: നിരോധിത ഭീകരസംഘടനയായ അൽ-ഖ്വയ്ദയുടെ അഭിഭാഷകനെ നിയമോപദേഷ്ടാവായി നിയമിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദനി. വിവാദ അഭിഭാഷകൻ റംസി ഖാസിമിന്റെ നിയമനം ചൊവ്വാഴ്ചയാണ് മംദാനി പ്രഖ്യാപിച്ചത്. അൽ-ഖ്വയ്ദ ഭീകരൻ അഹമ്മദ് അൽ-ദർബിക്ക് വേണ്ടി യുഎസ് കോടതിയിൽ വാദിച്ചത് ഇതേ റംസി ഖാസിമാണ്.
അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ അടുത്ത അനുയായിയാണ് അഹമ്മദ് അൽ-ദർബി. 2014ൽ യെമൻ തീരത്ത് നടന്ന ഫ്രഞ്ച് എണ്ണ ടാങ്കർ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണിയാൾ. ആക്രമണത്തിൽ ഒരാൾ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ യുഎസ് സൈനിക കമ്മീഷന് മുമ്പാകെ അഹമ്മദ് അൽ-ദർബിക്ക് വേണ്ടി ഹാജരായത് ഖാസിമായിരുന്നു. 2017 ൽ അൽ-ദർബി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 ൽ ട്രംപ് ഭരണകൂടം ദർബിയെ സൗദി അറേബ്യൻ ജയിലിലേക്ക് മാറ്റിയിരുന്നു.
9/11 ഭീകരരോട് അനുഭാവം പ്രകടിപ്പിച്ചും റംസി ഖാസിം രംഗത്തെത്തിയിട്ടുണ്ട്. കുറ്റവാളികളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് ഏതെങ്കിലും “സ്വതസിദ്ധമായ തിന്മ”യല്ല, മറിച്ച് അമേരിക്കയോടുള്ള നീരസമാണെന്ന് ഖാസിമിന്ററെ വാദം. 2025-ൽ, ഹമാസ് അനുകൂല പരിപാടി സംഘടിപ്പിച്ചതിന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത കൊളംബിയ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയുമായ മഹ്മൂദ് ഖലീലിന്റെയും വക്താവായിരുന്നു ഖാസിം.











