ധാക്ക: 342 ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെങ്കിലും മനുഷ്യാവകാശസംഘടനകളും ന്യൂനപക്ഷ സംരക്ഷണ സംഘടനകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. കാണാതായവരില്‍ പലരും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളാണ്.
ഇതിന് മുന്‍പ് ഒരു ഹിന്ദുഗ്രാമത്തില്‍ നിന്നും 45 പെണ്‍കുട്ടികളെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയിരുന്നു. 13നും 18നും ഇടയില്‍ പ്രായമുള്ള ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം ബംഗ്ലാദേശില്‍ വര്‍ധിക്കുകയാണ്. ഈ പെണ്‍കുട്ടികളെ ഒന്നുകില്‍ വയസ്സായവര്‍ക്ക് വില്ക്കും. അതല്ലെങ്കില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യും. എതിര്‍ക്കുന്നവര്‍ ക്രൂരമായ ബലാത്സംഗത്തിന് വിധേയരാവും.
ജയിലുകള്‍ തുറന്നുവിടുന്നു
ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് പ്രത്യേക ഉത്തരവിലൂടെ നിരവധി ജയിലുകള്‍ തുറന്നുവിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2009ല്‍ 57 പട്ടാളക്കാരെ വധിച്ച 300ഓളം തീവ്രവാദികളാണ് മോചിപ്പിക്കപ്പെട്ടവരില്‍ ഒരു കൂട്ടര്‍. അന്‍സറുള്ള ബംഗ്ലാ ടീമിന്റെ നേതാവ് ജഷീമുദ്ദീന്‍ റഹ്മാനി ഉള്‍പ്പെടെ മറ്റൊരു തീവ്ര ഇസ്ലാമിസ്റ്റുകളായ 400 പേരെയുള്ള തുറന്നുവിട്ടിട്ടുണ്ട്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരും ജീവപര്യന്തക്കാരും ആണ് ഇവര്‍. മുഹമ്മദ് യൂനസുമായി അടുപ്പം പുലര്‍ത്തുന്ന ഹിസ് ബ് ഉത് തഹ്രീര്‍ എന്ന സംഘടനയുടെ നേതാക്കളാണ് ഈ തടവുകാരെ മോചിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് പറയുന്നു. സൈനിക നീതി തകിടം മറിയ്‌ക്കുന്ന, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന മുഹമ്മദ് യൂനസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ബംഗ്ലാദേശ് സൈനിക മേധാവി വഖാര്‍ ഉസ് സമന്‍.
ആകെ 1.8 കോടി ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ ഉണ്ടെങ്കിലും അവര്‍ രാജ്യത്ത് ചിതറിക്കിടക്കുകയാണ്. ഇവര്‍ക്കെതിരെ ജമാ അത്തെ ഇസ്ലാമിയുടെയും ഇന്‍ക്വിലാബ് മഞ്ചിന്റെയും പ്രവര്‍ത്തകര്‍ ശക്തമായ ആക്രമണങ്ങളാണ് നടത്തുന്നത്. ചിലരുടെ വീടുകള്‍ കത്തിക്കുന്നു. നാലോ അഞ്ചോ ഹിന്ദു യുവാക്കളെ അടിച്ചുകൊന്ന് കത്തിച്ചു. എന്തായാലും കുറേശ്ശേയായി അവാമി ലീഗ് പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നുണ്ട്.
















