ആലപ്പുഴ (28-12-2025) : ആലപ്പുഴയിലെ ചുവന്ന മണ്ണ് കാവിയണിഞ്ഞ് താമര വിരിയുന്ന ചരിത്ര മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ദൃശ്യമായതെന്ന് ബിജെപി നേതാവ് എൻ ഹരി.
മന്ത്രി സജി ചെറിയാന്റെയും രമേശ് ചെന്നിത്തലയുടെയും നാട് ഉൾപ്പടെ വൻ കുതിപ്പാണ് ബിജെപി നടത്തിയത്. ആലപ്പുഴ സൗത്ത് ജില്ലയിൽ 25 ശതമാനത്തോളം വോട്ട് വിഹിതം ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞു.
ഇവിടെ സിപിഎമ്മിന്റെ കുത്തകയായിരുന്ന ആറു പഞ്ചായത്തുകൾ ബിജെപി നേടി. രണ്ടു പഞ്ചായത്തുകളിൽ മുഖ്യപ്രതിപക്ഷം. ചെങ്ങന്നൂർ നഗരസഭയിലും പ്രതിപക്ഷമാണ്. 148 ജന പ്രതിനിധികളാണ് ബിജെപിക്ക് തദ്ദേശ തലത്തിൽ ആലപ്പുഴയിൽ ഉള്ളത്.
സജി ചെറിയാന്റെ തട്ടകമായ ചെങ്ങന്നൂരിലാണ് ബിജെപിയുടെ ഈ വെന്നികൊടി. രമേശ് ചെന്നിത്തലയുടെ ജന്മനാടായ തൃപ്പെരുന്തുറ പഞ്ചായത്തും ബിജെപി യൊടൊപ്പമാണ്.
വിപ്ലവ മണ്ണ് ബിജെപിയുടെ തേരോട്ടത്തിനായി കാത്തിരിക്കുകയാണ്. സിപിഎമ്മിനെയും കോൺഗ്രസിനെയും ഒരുപോലെ ആലപ്പുഴക്കാർ തിരിച്ചറിഞ്ഞു തള്ളിക്കളയാൻ തുടങ്ങിയിരിക്കുന്നു. ആലപ്പുഴ സൗത്ത് ജില്ലയുടെ ചുമതലയുളള സംസ്ഥാന ഭാരവാഹി എന്ന നിലയിൽ അങ്ങേയറ്റം ചാരിതാർത്ഥ്യം ഉണ്ട്. ജനങ്ങളിൽ ഭാരതീയ ജനതാ പാർട്ടിക്ക് അനുകൂലമായ തരംഗം തന്നെ സൃഷ്ടിക്കാൻ പാർട്ടിക്കു കഴിഞ്ഞു.വരും തെരഞ്ഞെടുപ്പുകളിൽ ഇത് വലിയ മുന്നേറ്റമായി മാറും എന്നതിൽ സംശയമില്ല.
മാർക്സിസ്റ്റ് പാർട്ടിയും നേതാക്കളും സമര ചരിത്രം പറഞ്ഞ് ഊറ്റം കൊള്ളുന്ന ആലപ്പുഴ വലിയപരിവർത്തനത്തിന്റെ പാതയിലാണ്.
എൻ. ഹരി
മേഖല പ്രസിഡൻ്റ്
ബി.ജെ.പി
















