തിരുവനന്തപുരം (27-12-2025): ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാൻ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാനൊരുങ്ങുകയാണ് എസ്ഐടി. അതേസമയം, ശബരിമല സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കിൽ ഡി മണിയുടെ വിശദമായ ചോദ്യം ചെയ്യൽ നടക്കണമെന്ന് അന്വേഷണ സംഘം പറയുന്നു.
ഏറെ ദുരൂഹതകൾ മണിക്ക് പന്നിലുണ്ടെന്നാണ് എസ്ഐടിയുടെ സംശയം. ഇന്നലെയാണ് അന്വേഷണ സംഘം ഡി മണിയെ ചോദ്യം ചെയ്തത്. എന്നാൽ താൻ ഡി മണിയല്ല, എംഎസ് മണിയാണ് എന്നായിരുന്നു ഡി മണിയുടെ വാദം. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി വ്യക്തമാക്കിയിരുന്നു. വരും ആഴ്ചയില്‍ തിരുവനന്തപുരത്തെത്തി ഹാജരാകാന്‍ ഇയാള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കേരളത്തില്‍ ബിസിനസ്സ് ഇടപാടുകള്‍ ഒന്നുമില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ മണി പറഞ്ഞത്. വിവാദങ്ങളില്‍ പറയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ ഇതെല്ലാം കളവാണെന്ന് തെളിഞ്ഞു.
ഓട്ടോ ഡ്രൈവറായിരുന്ന മണി കേവലം ആറ് വര്‍ഷം കൊണ്ടാണ് ഡയമണ്ട് മണിയെന്ന കോടീശ്വരനായി മാറിയത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ തൊഴിലും ഓരോ പേരുമാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്. സിനിമാ തിയേറ്ററില്‍ പോപ്‌കോണ്‍ വിറ്റിരുന്ന കാലത്ത് ‘പോപ്‌കോണ്‍ മണി’ എന്നും, കാന്റീന്‍ നടത്തിപ്പുകാരനായപ്പോള്‍ ‘കാന്റീന്‍ മണി’ എന്നും ഇയാള്‍ അറിയപ്പെട്ടു. പിന്നീട് ബ്ലേഡ് പലിശ ഇടപാട് തുടങ്ങിയപ്പോള്‍ ‘ഫിനാന്‍സ് മണി’ എന്ന പേര് സ്വീകരിച്ചു. ഒടുവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നതോടെയാണ് ഇയാള്‍ ‘ഡയമണ്ട് മണി’ എന്ന പേരിലേക്ക് വളര്‍ന്നത്.
ജയലളിതയുടെ അടുത്ത വൃത്തങ്ങളുമായി ബന്ധമുണ്ടെന്ന് പോലും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ശബരിമല കേസില്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ ‘ജയില്‍ മണി’ എന്ന പേരും ഇയാളെ തേടിയെത്തും.പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്നും ഇയാൾ പറയുന്നു. ഈ മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നു. ഈ വിവരം ചോദിക്കാനാണ് എസ്ഐടി സംഘം എത്തിയത്. അന്വേഷണ സംഘത്തോട് വിശദമായ മൊഴി നൽകിയെന്നും പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഡി മണി പറഞ്ഞു.
മണിയുടെ സഹായി വിരുതനഗർ സ്വദേശി ശ്രീകൃഷ്ണൻറെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന മണി കേവലം ആറ് വര്‍ഷം കൊണ്ടാണ് ഡയമണ്ട് മണിയെന്ന കോടീശ്വരനായി മാറിയത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ തൊഴിലും ഓരോ പേരുമാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്. സിനിമാ തിയേറ്ററില്‍ പോപ്‌കോണ്‍ വിറ്റിരുന്ന കാലത്ത് ‘പോപ്‌കോണ്‍ മണി’ എന്നും, കാന്റീന്‍ നടത്തിപ്പുകാരനായപ്പോള്‍ ‘കാന്റീന്‍ മണി’ എന്നും ഇയാള്‍ അറിയപ്പെട്ടു. പിന്നീട് ബ്ലേഡ് പലിശ ഇടപാട് തുടങ്ങിയപ്പോള്‍ ‘ഫിനാന്‍സ് മണി’ എന്ന പേര് സ്വീകരിച്ചു. ഒടുവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നതോടെയാണ് ഇയാള്‍ ‘ഡയമണ്ട് മണി’ എന്ന പേരിലേക്ക് വളര്‍ന്നത്. ജയലളിതയുടെ അടുത്ത വൃത്തങ്ങളുമായി ബന്ധമുണ്ടെന്ന് പോലും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ശബരിമല കേസില്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്.
ഡി മണി സാങ്കല്പിക കഥാപാത്രമല്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ഡി മണിയടെ ഡിണ്ടിഗലിലെ സ്ഥാപനത്തിൽ ഇന്നലെ രാവിലെയോടെയാണ് എസ്ഐടിയുടെ നിർണ്ണായക റെയ്ഡ് തുടങ്ങിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യൽ. പോറ്റിയുമായുള്ള ബന്ധം അടക്കം ഡി മണി സമ്മതിക്കുമോ എന്നൊക്കെ അഭ്യൂഹങ്ങൾ കനത്തു. പക്ഷേ ചോദ്യം ചെയ്യലിലും മാധ്യമങ്ങളോടും ഇയാൾ എല്ലാം നിഷേധിച്ചു. ബാലമുരുകനെന്ന തൻറെ സുഹൃത്തിൻെറ ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ഇത് തേടിയാണ് പൊലീസ് എത്തിയതെന്നുമാണ് ഇയാളുടെ വാദം. കണ്ടത് യഥാർത്ഥ ഡി മണിയല്ലേ എന്നായി പിന്നെ സംശയങ്ങൾ. പക്ഷേ പ്രവാസി വ്യവസായി എസ്ഐടിയോട് പറഞ്ഞത് ഇയാൾ തന്നെയാണ് ഒറിജിനൽ ഡി മണിയെന്നാണ്. തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ട് ഹാജാരകാൻ നോട്ടീസ് നൽകിയാണ് എസ്ഐടി തിരിച്ചത്.
















