Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല കൊള്ള: ഡി.മണിയുടെ മൊഴി കള്ളം, ഓട്ടോ ഡ്രൈവറായും തിയേറ്ററിൽ പോപ്കോൺ വിറ്റും നടന്ന ആളിൽ നിന്ന് ശതകോടീശ്വരനിലേക്കുള്ള വളർച്ച ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 07:41 am IST
in Kerala, India

തിരുവനന്തപുരം (27-12-2025): ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാൻ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാനൊരുങ്ങുകയാണ് എസ്ഐടി. അതേസമയം, ശബരിമല സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കിൽ ഡി മണിയുടെ വിശദമായ ചോദ്യം ചെയ്യൽ നടക്കണമെന്ന് അന്വേഷണ സംഘം പറയുന്നു.

ഏറെ ദുരൂഹതകൾ മണിക്ക് പന്നിലുണ്ടെന്നാണ് എസ്ഐടിയുടെ സംശയം. ഇന്നലെയാണ് അന്വേഷണ സംഘം ഡി മണിയെ ചോദ്യം ചെയ്തത്. എന്നാൽ താൻ ഡി മണിയല്ല, എംഎസ് മണിയാണ് എന്നായിരുന്നു ഡി മണിയുടെ വാദം. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി വ്യക്തമാക്കിയിരുന്നു. വരും ആഴ്ചയില്‍ തിരുവനന്തപുരത്തെത്തി ഹാജരാകാന്‍ ഇയാള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കേരളത്തില്‍ ബിസിനസ്സ് ഇടപാടുകള്‍ ഒന്നുമില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ മണി പറഞ്ഞത്. വിവാദങ്ങളില്‍ പറയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ ഇതെല്ലാം കളവാണെന്ന് തെളിഞ്ഞു.

ഓട്ടോ ഡ്രൈവറായിരുന്ന മണി കേവലം ആറ് വര്‍ഷം കൊണ്ടാണ് ഡയമണ്ട് മണിയെന്ന കോടീശ്വരനായി മാറിയത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ തൊഴിലും ഓരോ പേരുമാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്. സിനിമാ തിയേറ്ററില്‍ പോപ്‌കോണ്‍ വിറ്റിരുന്ന കാലത്ത് ‘പോപ്‌കോണ്‍ മണി’ എന്നും, കാന്റീന്‍ നടത്തിപ്പുകാരനായപ്പോള്‍ ‘കാന്റീന്‍ മണി’ എന്നും ഇയാള്‍ അറിയപ്പെട്ടു. പിന്നീട് ബ്ലേഡ് പലിശ ഇടപാട് തുടങ്ങിയപ്പോള്‍ ‘ഫിനാന്‍സ് മണി’ എന്ന പേര് സ്വീകരിച്ചു. ഒടുവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നതോടെയാണ് ഇയാള്‍ ‘ഡയമണ്ട് മണി’ എന്ന പേരിലേക്ക് വളര്‍ന്നത്.

ജയലളിതയുടെ അടുത്ത വൃത്തങ്ങളുമായി ബന്ധമുണ്ടെന്ന് പോലും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ശബരിമല കേസില്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ ‘ജയില്‍ മണി’ എന്ന പേരും ഇയാളെ തേടിയെത്തും.പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്നും ഇയാൾ പറയുന്നു. ഈ മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നു. ഈ വിവരം ചോദിക്കാനാണ് എസ്ഐടി സംഘം എത്തിയത്. അന്വേഷണ സംഘത്തോട് വിശദമായ മൊഴി നൽകിയെന്നും പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഡി മണി പറഞ്ഞു.

മണിയുടെ സഹായി വിരുതനഗർ സ്വദേശി ശ്രീകൃഷ്ണൻറെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന മണി കേവലം ആറ് വര്‍ഷം കൊണ്ടാണ് ഡയമണ്ട് മണിയെന്ന കോടീശ്വരനായി മാറിയത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ തൊഴിലും ഓരോ പേരുമാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്. സിനിമാ തിയേറ്ററില്‍ പോപ്‌കോണ്‍ വിറ്റിരുന്ന കാലത്ത് ‘പോപ്‌കോണ്‍ മണി’ എന്നും, കാന്റീന്‍ നടത്തിപ്പുകാരനായപ്പോള്‍ ‘കാന്റീന്‍ മണി’ എന്നും ഇയാള്‍ അറിയപ്പെട്ടു. പിന്നീട് ബ്ലേഡ് പലിശ ഇടപാട് തുടങ്ങിയപ്പോള്‍ ‘ഫിനാന്‍സ് മണി’ എന്ന പേര് സ്വീകരിച്ചു. ഒടുവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നതോടെയാണ് ഇയാള്‍ ‘ഡയമണ്ട് മണി’ എന്ന പേരിലേക്ക് വളര്‍ന്നത്. ജയലളിതയുടെ അടുത്ത വൃത്തങ്ങളുമായി ബന്ധമുണ്ടെന്ന് പോലും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ശബരിമല കേസില്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്.

ഡി മണി സാങ്കല്പിക കഥാപാത്രമല്ലെന്ന് കഴി‍ഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ഡി മണിയടെ ഡിണ്ടിഗലിലെ സ്ഥാപനത്തിൽ ഇന്നലെ രാവിലെയോടെയാണ് എസ്ഐടിയുടെ നിർണ്ണായക റെയ്ഡ് തുടങ്ങിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യൽ. പോറ്റിയുമായുള്ള ബന്ധം അടക്കം ഡി മണി സമ്മതിക്കുമോ എന്നൊക്കെ അഭ്യൂഹങ്ങൾ കനത്തു. പക്ഷേ ചോദ്യം ചെയ്യലിലും മാധ്യമങ്ങളോടും ഇയാൾ എല്ലാം നിഷേധിച്ചു. ബാലമുരുകനെന്ന തൻറെ സുഹൃത്തിൻെറ ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ഇത് തേടിയാണ് പൊലീസ് എത്തിയതെന്നുമാണ് ഇയാളുടെ വാദം. കണ്ടത് യഥാർത്ഥ ഡി മണിയല്ലേ എന്നായി പിന്നെ സംശയങ്ങൾ. പക്ഷേ പ്രവാസി വ്യവസായി എസ്ഐടിയോട് പറഞ്ഞത് ഇയാൾ തന്നെയാണ് ഒറിജിനൽ ഡി മണിയെന്നാണ്. തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ട് ഹാജാരകാൻ നോട്ടീസ് നൽകിയാണ് എസ്ഐടി തിരിച്ചത്.

Tags: Sabarimala gold theftD Mani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

Kerala

മുഗൾ ഭരണകാലത്തിന് ശേഷം വൻ ക്ഷേത്ര കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്തെന്ന് സന്ദീപ് വാചസ്പതി

Kerala

ജോണ്‍ ബ്രിട്ടാസിനെ പുകഴ്‌ത്തി സോണിയാഗാന്ധി സിപിഎമ്മിലേക്ക് പാലമിടുന്നു; ലക്ഷ്യം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിന്നുള്ള മോചനം

Kerala

ശബരിമല സ്വർണ്ണകൊള്ള ; എൻ വാസുവിനും ജാമ്യം

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.