Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിരണ്ട് പാകിസ്ഥാന്‍; ഇന്ത്യന്‍ ഡ്രോണുകളുടെ ആക്രമണം ഭയന്ന് അതിര്‍ത്തിയില്‍ 30 ആന്‍റി-ഡ്രോണ്‍ സംവിധാനങ്ങള്‍ വിന്യസിച്ച് പാകിസ്ഥാന്‍

ഇന്ത്യൻ സൈന്യം 850 അപകടകരമായ കാമികാസെ (ആത്മഹത്യ) ഡ്രോണുകൾ വാങ്ങാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിരണ്ടുപോയ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 30ഓലം ആന്‍റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Dec 26, 2025, 09:57 pm IST
in India, World
പാകിസ്ഥാന്‍ ഇന്ത്യാ-പാക് അതിര്‍ത്തി നിയന്ത്രണരേഖലയിലെ പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സുഫ്ര ജാമിംഗ് ഗണ്ണൂം (ഇടത്ത്) ഡ്രോണുകളെ തകര്‍ക്കാനുള്ള സ്പൈഡര്‍ ആന്‍റിഡ്രോണ്‍ സംവിധാനവും (വലത്ത്)

പാകിസ്ഥാന്‍ ഇന്ത്യാ-പാക് അതിര്‍ത്തി നിയന്ത്രണരേഖലയിലെ പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സുഫ്ര ജാമിംഗ് ഗണ്ണൂം (ഇടത്ത്) ഡ്രോണുകളെ തകര്‍ക്കാനുള്ള സ്പൈഡര്‍ ആന്‍റിഡ്രോണ്‍ സംവിധാനവും (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യൻ സൈന്യം 850 അപകടകരമായ കാമികാസെ (ആത്മഹത്യ) ഡ്രോണുകൾ വാങ്ങാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിരണ്ടുപോയ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 30ഓളം ആന്‍റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു.

എവിടെയെല്ലാമാണ് പാകിസ്ഥാന്‍ ഡ്രോണുകളെ തകര്‍ക്കുന്ന സംവിധാനം സ്ഥാപിച്ചത്?

റാവലക്കോട്ട്, കോട് ലി, ഭിംബര്‍ സെക്ടറുകളിലാണ് പാകിസ്ഥാന്‍ ഈ ആന്‍റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യാ-പാക് അതിര്‍ത്തി നിയന്ത്രണ രേഖയിലുള്ളതാണ് ഈ പ്രദേശങ്ങള്‍. ഏത് നിമിഷവും ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് നടക്കുമെന്ന ഭയമാണ് പാകിസ്ഥാനെ ‍ഡ്രോണുകളെ തകര്‍ക്കാനുള്ള സംവിധാനം തിരക്കിട്ട് സ്ഥാപിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. മുറീ പ്രദേശത്തുള്ള 12ാം ഇന്‍ഫാന്‍റ്രി ഡിവിഷനും കോട് ലി-ഭീംബര്‍ മേഖലയിലെ സേനാവിഭാഗത്തിന്റെ മേല്‍നോട്ടമുള്ള 23ാം ഇന്‍ഫാന്‍റ്രി ഡിവിഷനുമാണ് ഈ ആന്‍റി ഡ്രോണ്‍ സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്.

പാകിസ്ഥാന്‍ സ്ഥാപിച്ചത് സ്പൈഡറും സുഫ്രയും അന്‍സയും

സ്പൈഡര്‍ എന്ന ആളില്ലാ ആകാശ വാഹനങ്ങളെ (യുഎവി) തകര്‍ക്കുന്ന ആന്‍റി ഡ്രോണാണ് പാകിസ്ഥാന്‍ സ്ഥാപിച്ചതില്‍ ഒരിനം.. പത്ത് കിലോമീറ്റര്‍ അകലെ വരെയുള്ള ഡ്രോണുകളെ ക്ഷണനേരത്തില്‍ നശിപ്പിക്കാന്‍ സ്പൈഡറിന് സാധിക്കും.പാകിസ്ഥാനിലെ കമ്പനിയായ ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍റ് ഡിഫന്‍സ് സൊലൂഷന്‍സ് (ജിഐഡിഎസ്) ആണ് സ്പൈഡര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സുഫ്ര എന്ന ജാമിംഗ് ഗണ്‍ ആണ് മറ്റൊന്ന്. ഇത് ഒന്നരകിലോമീറ്റര് വരെ അകലെയുള്ള കാമികാസെ ഡ്രോണുകളെ വരെ വെടിവെച്ചിടാന്‍ ഉപയോഗിക്കും. ഡ്രോണുകളിലെ ജിപിഎസും മറ്റും നിര്‍വ്വീര്യമാക്കാന്‍ (ജാം ചെയ്യാന്‍ ) ഈ സുഫ്ര തോക്കിന് സാധിക്കും. പാകിസ്ഥാനിലെ നാഷണല്‍ ഇലക്ട്രോണിക്സ് കോംപ്ലക്സ് (എന്‍ഇസിഒപി) ആണ് സുഫ്ര ജാമിംഗ് ഗണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

വിമാനങ്ങളെ വരെ വെടിവെച്ചിടാന്‍ കഴിയുന്ന റഡാറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒയര്‍ലികോണ്‍ ജിഡിഎഫ് 35 എംഎം ഡബിള്‍ ബാരല്‍ ആന്‍റി എയര്‍ക്രാഫ്റ്റ് ഗണ്ണുകളും വിന്യസിച്ചിട്ടുണ്ട്. താഴ്ന്നു പറക്കുന്ന മിസൈലുകളെ വരെ നശിപ്പിക്കാന്‍ ശേഷിയുള്ള അന്‍സ മാര്‍ക് 2, അന്‍സ് മാര്‍ക് 3 എന്നീ ആളുകള്‍ക്ക് വഹിച്ചുകൊണ്ട് നടക്കാന്‍ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമാണിത്. ഒയെര്‍ലികോണ്‍ കോണ്‍ട്രെയ്വ്സ് എന്ന സ്വിസ് കമ്പനിയില്‍ നിന്നാണ് ഈ വ്യോമപ്രതിരോധ ഗണ്‍ വാങ്ങിയിരിക്കുന്നത്. ഈ സ്വിസ് കമ്പനിയെ ഈയടുത്ത കാലത്ത് റെയിന്‍മെറ്റല്‍ എന്ന ജര്‍മ്മന്‍ കമ്പനി ഏറ്റെടുത്തിരുന്നു. അതിനാല്‍ ജര്‍മ്മന്‍ കമ്പനിയുടെ ഉപകമ്പനിയാണ് ഒയെര്‍ലികോണ്‍ കോണ്‍ട്രെയ്വ്സ്.

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നില്‍ ഇന്ത്യയുടെ ഡ്രോണുകള്‍ പാകിസ്ഥാനില്‍ വന്‍നാശം വിതച്ചതിന്റെ ഭീതിയിലാണ് അടിയന്തരമായി ഡ്രോണുകളെ തകര്ക്കാനുള്ള ഈ രണ്ട് ആയുധങ്ങള്‍ പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നത്.

2000 കോടിക്ക് 850 ആത്മഹത്യ ഡ്രോണുകള്‍ ഇന്ത്യ വാങ്ങുന്നു

ഏകദേശം 2000 കോടി രൂപയുടെ കാമികാസെ ഡ്രോണുകളാണ് ഇപ്പോള്‍ ഇന്ത്യ വാങ്ങാന്‍ പോകുന്നത്. കരസേന മാത്രല്ല, ഇന്ത്യൻ വ്യോമസേനയുടെയും ഇന്ത്യൻ നാവികസേനയുടെയും പ്രത്യേക സേനകളും ഈ ഡ്രോണുകള്‍ ഉപയോഗിക്കും. ഇന്ത്യൻ സൈന്യം തങ്ങളുടെ ഫയർ പവർ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് 850 കാമികാസെ ഡ്രോണുകൾ സ്വന്തമാക്കുന്നത്. കാമികാസെ ഡ്രോണുകളെ ലോയിറ്ററിംഗ് യുദ്ധോപകരണങ്ങൾ എന്നും വിളിക്കും. ദീർഘനേരം വായുവിൽ പറക്കുന്ന ഡ്രോണുകളാണിവ. നശിപ്പിക്കേണ്ട ലക്ഷ്യസ്ഥാനം കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ അവിടേക്ക് പറന്ന് വീണ് നാശം വിതയ്‌ക്കും. ഈ മാസം ഒടുവിലോ ജനവരിയിലോ നടക്കുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) യോഗത്തിൽ മിക്കവാറും ഈ നിർദ്ദേശം പാസാക്കപ്പെടും. ഒരു ഫാസ്റ്റ് ട്രാക്ക് പ്രക്രിയയിൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യന്‍ ഡ്രോണ്‍ നിര്‍മ്മാതാക്കളില്‍ നിന്നായിരിക്കും ഈ കമികാസെ ഡ്രോണുകള്‍ വാങ്ങുക. ഇന്ത്യയുടെ കാലഭൈരവ പോലുള്ള ഡ്രോണുകള്‍ 3000 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ള മീഡിയം-ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് വിഭാഗത്തില്‍പ്പെട്ടവയാണ്. 30 മണിക്കൂര്‍ വരെ ഒറ്റയടിക്ക് പറക്കാന്‍ കഴിയും. ഇവ കൂടുതല്‍ അപകടകാരികളാണ്.

ഒന്നാം ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ച ഡ്രോണുകള്‍

കാമികാസെ ഡ്രോണുകള്‍ക്ക് പുറമെ ഇന്ത്യ ഒന്നാം ഓപ്പറേഷന്‍ സിന്ദൂറില്‍ ഹാരൊപ് ഡ്രോണുകള്‍, നാഗാസ്ത്ര 1 ഡ്രോണുകള്‍ എന്നിവയും ഉപയോഗിച്ചിരുന്നു. റഡാർ സംവിധാനങ്ങളെ ആക്രമിക്കുന്നതിനാണ് ഇസ്രയേലില്‍ നിന്നും സംഭരിച്ച ഹാർപി(ഹാരൊപ്) ഡ്രോണുകള്‍ പാകിസ്ഥാനില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ വന്‍നാശം വിതച്ചിരുന്നു. ‘ശത്രു വ്യോമ പ്രതിരോധത്തെ തകര്‍ക്കാന്‍ പ്രത്യേക കഴിവ് ഹാരൊപ് ഡ്രോണുകള്‍ക്ക് ഉണ്ട്. ഉയർന്ന സ്‌ഫോടനാത്മകമായ ഒരു വാർഹെഡ് ഇതിലുണ്ട്. ഒപ്പം ലക്ഷ്യങ്ങളെ സ്വയം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്രത്യേക റഡാറും ഇതില്‍ ഉണ്ട്.ദൃഷ്ടി10, തപസ് എന്നീ ആളില്ലാ ഡ്രോണുകള്‍ ഇന്ത്യാ പാക് അതിര്‍ത്തികളില്‍ രഹസ്യവിവരശേഖരണത്തിന് ഉപയോഗിച്ചിരുന്നു. നാഗാസ്ത്ര 1 എന്ന കമികാസെ വിഭാഗത്തില്‍പ്പെട്ട ‍‍‍‍ഡ്രോണുകള്‍ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഭീകരവാദകേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. ഒരു കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ള നാഗാസ്ത്രയ്‌ക്ക് 30 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കും. ലക്ഷ്യസ്ഥാനത്ത് രണ്ട് മീറ്ററിനുള്ളില്‍ കൃത്യം നിര്‍വ്വഹിക്കുമെന്നതിനാല്‍ അനാവശ്യ നാശം ഉണ്ടാക്കില്ല. ജിപിഎസുകള്‍ ഘടിപ്പിച്ച ഡ്രോണുകളായതിനാല്‍ നാഗാസ്ത്ര 1ന് കൃത്യത കൂടും. ഇന്ത്യ 2024ല്‍ യുഎസില്‍ നിന്നും വാങ്ങിയ ആയിരം മുതല്‍ രണ്ടായിരം കിലോമീററര്‍ വരെ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള, ശത്രുവിന്റെ ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി കണ്ടെത്തി നശിപ്പിക്കാന്‍ ശേഷിയുള്ള എംക്യ 9ബിയും ഫലപ്രദമായിരുന്നു. ഇസ്രയേല്‍ ടെക്നോളജിയില്‍ ബെംഗളൂരുവിലെ ആല്‍ഫ കമ്പനി നിര്‍മ്മിച്ച സ്കൈ സ്ട്രൈക്കര്‍ എന്ന കാമികാസെ ഡ്രോണുകളും പാകിസ്ഥാനിലെ ഭീകരവാദപരിശീലന ക്യാമ്പുകളില്‍ നാശം വിതച്ചിരുന്നു. ഇസ്രയേല്‍ സഹകരണത്തോടെ നിര്‍മ്മിച്ച ഹെറോണ്‍ ഡ്രോണുകളും പാകിസ്ഥാനെ മാരകമായി മുറിവേല്‍പിച്ചിരുന്നു.

Tags: SkystrikerSufra Jamming gunSpyder anti drone systemOperation SindoorOperation Sindoor 2Nagastra1kamikaze dronesIndian dronesHarop
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

India

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ കരസേനയുടെ ശക്തിപ്രകടനം

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.