നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി മാർട്ടിന്റെ വീഡിയോക്കെതിരെ അഡ്വ ടിബി മിനി. ദിലീപിന് വേണ്ടിയാണ് മാർട്ടിൻ ആ വീഡിയോ ചെയ്തത് എന്ന് ആർക്കും മനസിലാകുമെന്നും കേസിൽ ലാലിന്റെ മകനെ കുടിക്കാനാണ് മാർട്ടിൻ അത്തരമൊരു കഥ ഉണ്ടാക്കിയതെന്നും മിനി ആരോപിച്ചു.
പൾസർ സുനിയും മാർട്ടിനും ലാൽ ക്രിയേഷൻസിന്റെ ഡ്രൈവർമാർ എന്നല്ലേ നിങ്ങൾക്കറിയുന്നത്. അതിലെ പങ്കാളി ആരാണെന്ന് അറിയാമോ പാർട്ണർ, ദിലീപ്. അവരെ അപ്പോയിന്റ് ചെയ്തത് ആരാ ? ഇതൊന്നും കോടതിക്ക് വിഷയമേ അല്ല. അന്വേഷിച്ചിട്ടും ഇല്ല. ഇവർ ഉണ്ടാക്കിയ ഈ കഥ ദിലീപിന് വേണ്ടി ഉണ്ടാക്കിയതാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. ലാലിന്റെ മകനെ കുടുക്കാൻ വേണ്ടിയിട്ടാണ് നോക്കുന്നത്. അങ്ങനത്തെ ഒരു കേസ് ഒന്നും നിൽക്കില്ലല്ലോ.
സുനിയുടെ ഒരു കണ്‍ഫെഷൻ ഉണ്ട്. കൺഫഷൻ തെളിവായിട്ട് എടുക്കാൻ ഒന്നും പറ്റില്ല, വേണമെന്നുണ്ടെങ്കിൽ കോടതിക്ക് കേൾക്കാം. ആ കൺഫഷൻ കേട്ടാൽ അറിയാൻ പറ്റും. ഇനി പോട്ടെ ദിലീപിന്റെ കൺഫഷൻ ഉണ്ട്, അതും കേട്ടാൽ കോടതിക്ക് മനസ്സിലാകും. മുകളിലെ കോടതിയൊക്കെ ഇത് ചെയ്യും. ദിലീപിന് ഈ കേസിൽ റോളുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ഈ കേസ് നടത്തിയ ആളല്ലേ ഞാൻ. ദിലീപിൻ ശിക്ഷിച്ച് 20 കൊല്ലം ജയിലിൽ ഇട്ട് അയാളെ കൊല്ലണം എന്നൊന്നും എനിക്ക്. പക്ഷെ അയാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉണ്ടെങ്കിൽ പ്രകൃതി എന്ന് പറഞ്ഞ ഈ സത്യമുണ്ട് .അയാൾ ഭയങ്കര വിശ്വാസിയാണ്. ചാത്തന്റെ അടുത്താണ് അയാൾ ഏറ്റവും കൂടുതൽ പോകുന്നത്.
ഗൂഢാലോചനയിൽ ഡയറക്റ്റ് എവിഡൻസ് കിട്ടില്ല. ഇൻഡയറക്ട് എവിഡൻസും കിട്ടില്ല, രണ്ടുപേര് സ്വകാര്യമായി എവിടെയെങ്കിലും ഇരുന്ന ഒരു ഗൂഢാലോചന തയ്യാറാക്കുകയാണ്. സുനി എഴുതിയ ആ കത്തിൽ സുനി ഉറപ്പ് കൊടുക്കുന്നത് എന്താ ചേട്ടന്റെ കാര്യം ഞാൻ ആരോടും പറയില്ല എന്നാണ്. അവർ തമ്മിലുള്ള ധാരണയുടെ പുറത്താണ് പരസ്പരം ബന്ധപ്പെടാതിരിക്കുന്നതും ദിലീപിന്റെ ഫോണിലേക്ക് വിളിക്കാതിരിക്കുന്നതുമൊക്കെ. നാദിർഷയുടെ ഫോണിലേക്കാണ് വിളക്കുന്നത്. എന്തിനാണ് സുനി വിളിക്കുന്നത് പണം തട്ടാനാണെന്ന് വിചാരിക്ക്. അങ്ങനെയാണെങ്കിൽ ദിലീപിനേയും നാദിർഷയേക്കാളും പണമുള്ള ആൾക്കാർ ഇവിടെ ഇല്ലേ . ഈ വക കാര്യങ്ങളൊക്കെ കുറച്ചൊക്കെ ചെയ്തുകൊണ്ട് നടക്കുന്ന നടന്മാർ തന്നെ ഇല്ലേ.
നാദിർഷയ്‌ക്കും അപ്പുണ്ണിക്കും വന്ന ജയിലിലെ കോളുകൾ, ആ കോളുകളുടെ അടിസ്ഥാനത്തിൽ പരാതി കൊടുത്തത് ആരാണ്, എല്ലാവർക്കും വരുന്ന കോളിൽ ദിലീപ് പരാതി കൊടുക്കേണ്ട കാര്യമുണ്ടോ? കോടതി അത് അങ്ങനെ പരിഗണിച്ചോ? രണ്ട് കത്ത് വന്നില്ലേ, ആരാണ് വിപിൻ ലാൽ? വിപിൻ ലാലിനെ വിശ്വസിക്കാതിരിക്കുന്നതിന്റെ കാരണം എന്താണ്. വിപിൻ ലാലിന്റെ ഹിസ്റ്ററിയും കൂടി മനസ്സിലാക്കണം, കാസർഗോഡുള്ള ഏറ്റവും ദരിദ്രമായിട്ടുള്ള ഒരു വീട്ടിൽ നിന്നും തിരുവനന്തപുരത്ത് ലോ കോളേജിൽ എൽഎൽബിക്ക് അഡ്മിഷൻ കിട്ടിയ ഒരു കുട്ടിയാണ് വിപിൻ ലാൽ. അവൻ കെഎസ്യുന്റെ ലീഡർഷിപ്പ് ആയിരുന്നു. ചെക്ക് കേസിലാണ് ഇവൻ അകത്തായത്.
കാശില്ല കൊടുക്കാൻ അതുകൊണ്ട് അവൻ എന്ത് ചെയ്തു ശിക്ഷ അനുഭവിച്ചു. വിപിൻ ലാൽ കാസർഗോഡ് ഡിവൈഎഫ്ഐയുടെ പ്രസിഡൻറ് ആണ് ഇപ്പോൾ. അയാൾ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാൾ പറഞ്ഞിട്ടാണ് കത്തെഴുതിയത് എന്ന് വിപിൻ ലാൽ കോടതിയിൽ മൊഴി കൊടുത്തു, നേരിട്ടുള്ള എവിഡൻസ് ആണ്.
എന്നാൽ വിപിൻ ലാൽ ഒരു ക്രിമിനൽ ആണ് അയാളെ വിശ്വസിക്കാൻ പറ്റില്ലെന്നാണ് കോടതി പറഞ്ഞു. രണ്ടാമത്തെ കത്ത് എഴുതിയത് സുനി തന്നെയാണ്. ഇത്രയും നല്ല ഹാൻ്റ്റൈറ്റിംഗ് ആ ക്രിമിനലിന് ഉണ്ടോയെന്നാണ് കോടതി ചോദിച്ചത്’, ടിബി മിനി പറഞ്ഞു.
















