Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഖലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബംഗ്ലാദേശില്‍ എത്തി; മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടു

ബംഗ്ലാദേശില്‍ ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖലിദ സിയ എന്ന രാഷ്‌ട്രീയനേതാവിന്റെ മകന്‍ താരിഖ് സിയ (താരിഖ് റഹ്മാന്‍ ) ലണ്ടനില്‍ നിന്നും ബംഗ്ലാദേശില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 07:35 pm IST
in World
മുഹമ്മദ് യൂനസ് (ഇടത്ത്) 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലണ്ടനില്‍ നിന്നും ബംഗ്ലാദേശില്‍ എത്തുന്ന ബിഎന്‍പി നേതാവ് ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാനും ഭാര്യ ഡോ. സുബൈദും (വലത്ത്)

മുഹമ്മദ് യൂനസ് (ഇടത്ത്) 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലണ്ടനില്‍ നിന്നും ബംഗ്ലാദേശില്‍ എത്തുന്ന ബിഎന്‍പി നേതാവ് ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാനും ഭാര്യ ഡോ. സുബൈദും (വലത്ത്)

ധാക്ക: ബംഗ്ലാദേശില്‍ ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖലിദ സിയ എന്ന രാഷ്‌ട്രീയനേതാവിന്റെ മകന്‍ താരിഖ് സിയ (താരിഖ് റഹ്മാന്‍ ) ലണ്ടനില്‍ നിന്നും ബംഗ്ലാദേശില്‍ എത്തി. ഇദ്ദേഹം മടങ്ങിവരുന്നത് തടയാന്‍ ലക്ഷ്യമാക്കിയാണ് മുഹമ്മദ് യൂനസും പാകിസ്ഥാനും ബംഗ്ലാദേശില്‍ കലാപം ആസൂത്രണം ചെയ്തതെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്തായാലും അക്രമങ്ങളെയും ബംഗ്ലാദേശിലെ കലാപകലുഷിതമായ അന്തരീക്ഷത്തേയും ഗൗനിക്കാതെയാണ് ധീരതയോടെ താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നത്. ഒപ്പം ഭാര്യ ഡോ.സുബൈദും ഉണ്ട്.

17 വര്‍ഷം ലണ്ടനില്‍ മാറിനിന്നശേഷമാണ് താരിഖ് അന്‍വര്‍ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയത്. ഇതോടെ ബംഗ്ലാദേശില്‍ താല്‍ക്കാലിക ഭരണച്ചുമതല വഹിക്കുന്ന മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടു. താരിഖ് അന്‍വറിനെ ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ മുഹമ്മദ് യൂനസും പാകിസ്ഥാനും അവര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റും എന്ത് പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത് എന്ന് മാത്രമേ ഇനി കാത്തിരുന്ന് കാണാനുള്ളൂ.

ഇതോടെ ഫെബ്രുവരി 12ന് ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഖാലിദ സിയയുടെ ബിഎന്‍പി എന്ന ബംഗ്ലാദേശേ നാഷണലിസ്റ്റ് പാര്‍ട്ടിയെ മകന്‍ താരിഖ് റഹ്മാന്‍ നയിക്കും. ബംഗ്ലാദേശിലെ രണ്ട് പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഷേഖ് ഹസീനയുടെ അവാമി ലീഗും ഖലിദ സിയയുടെ ബിഎന്‍പിയും. ഇതില്‍ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ വിലക്കിയിരുന്നു. പക്ഷെ ബിഎന്‍പിയ്‌ക്ക് വിലക്കില്ല. എങ്കിലും ബിഎന്‍പിയെ മത്സരിപ്പിക്കരുതെന്നതാണ് പാകിസ്ഥാന്റെയും മുഹമ്മദ് യൂനസിന്റെയും ഗൂഢലക്ഷ്യമെന്നറിയുന്നു.

ബംഗ്ലാദേശില്‍ അടിത്തട്ടില്‍ വേരുകളുള്ള പ്രധാനരാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നും മത്സരരംഗത്ത് ഉണ്ടായിരിക്കരുത് എന്ന് മുഹമ്മദ് യൂനസും പാകിസ്ഥാനും അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളും കരുതുന്നുവെന്നും വിലയിരുത്തലുകള്‍ പുറത്തു വന്നിരുന്നു. അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് അവരുടെ ദല്ലാള്‍ തന്നെയായ മുഹമ്മദ് യൂനസ് ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മാത്രമല്ല, ബംഗ്ലാദേശില്‍ അരാജകത്വം നിറഞ്ഞ അവസ്ഥ
എന്തായാലും ഇതിനെയെല്ലാം അതിജീവിച്ചതാണ് ബിഎന്‍പിയുടെ താരിഖ് റഹ്മാന്‍ എത്തിയിരിക്കുന്നത്. ഖലിദ സിയയാകട്ടെ ശാരീകമായ അവശത കാരണം ചികിത്സയിലാണ്. ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടന്നാല്‍ ബിഎന്‍പി ജയിച്ചുകയറും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അവാമി ലീഗല്ലെങ്കില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെങ്കിലും അധികാരത്തില്‍ വരട്ടെ എന്നാണ് ബംഗ്ലാദേശിന്റെ നല്ല ഭാവി ആഗ്രഹിക്കുന്നവര്‍ ചിന്തിക്കുന്നത്. കാരണം ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ വിവിധ ഇസ്ലാമിക മതമൗലിക വിദ്യാര്‍ത്ഥി സംഘടനകള്‍ അഴിഞ്ഞാടുന്നതിന് ഒരു അവസാനം അങ്ങിനെയെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്.

2026 ഫെബ്രുവരി 12ന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിരിക്കുന്നത്. 80 വയസ്സായ ഖലിദ സിയ പല വിധ രോഗബാധകള്‍ ഉള്ളതിനാല്‍ അവശനിലയില്‍ ബംഗ്ലാദേശിലെ ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ ബംഗ്ലാദേശ് പ്രസിഡന്‍റായിരുന്ന സിയാവുള്‍ റഹ്മാന്റെ ഭാര്യയാണ് ഖലിദ സിയ. ഖലിദ സിയ കഴിഞ്ഞാല്‍ പാര്‍ട്ടിയെ നയിക്കേണ്ടത് മകന്‍ താരിഖ്,റഹ്മാന്‍ ആണ്. എന്തായാലും അശാന്തമായ ഒരു ബംഗ്ലാദേശിലേക്ക് ജീവനെ ഭയന്ന് താരിഖ് റഹ്മാന്‍ വരാന്‍ മടിക്കും.എന്ന മുഹമ്മദ് യൂനസിന്റെ ആഗ്രഹം നടന്നില്ല.

17 വര്‍ഷം മുന്‍പ് ബംഗ്ലാദേശ് വിട്ടത് എന്തിന്?
ഷേഖ് ഹസീന ഭരിയ്‌ക്കുമ്പോഴാണ് താരിഖ് റഹ്മാനെ അറസ്റ്റ് ചെയ്യുന്നത്. 2007 മാര്‍ച്ച് എട്ടിനായിരുന്നു അറസ്റ്റ്. പിന്നീട് 2008 സെപ്തംബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. പിന്നീട് ബംഗ്ലാദേശ് വിട്ട് ലണ്ടനില്‍ പോയി.

Tags: Tariq ZiaBangladeshSheikh HasinaBangladesh Nationalist PartyKhalida ZiaBNPAwami LeagueTariq Rahman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ പ്രമുഖ പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ കൈസർ റഷീദ് ചൗധരി (നടുവില്‍) ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ (വലത്ത്)
World

ബംഗ്ലാദേശും മോദിയുടെ വഴിയ്‌ക്ക്…ബംഗ്ലാദേശിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇന്ത്യയില്‍ റോ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

India

ഇന്ത്യൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉപദേഷ്ടാവിനെ വീണ്ടും നിയമിച്ചു : ഇന്ത്യയുമായി അടുക്കാൻ താരിഖ് റഹ്മാൻ

India

ബംഗ്ലാദേശികളെ കൊണ്ടുവന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി : ഗൂഢാലോചനയുടെ സൂത്രധാരൻ ഷബ്ബീർ അഹമ്മദ് ലോൺ ; ജയിലിൽ നിന്ന് എത്തിയത് ഇന്ത്യയിലേയ്‌ക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.