തിരുവനന്തപുരം: തിരുവനന്തപരം കോര്‍പറേഷനില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെടാന്‍ കാരണം ആര്യാരാജേന്ദ്രനാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയില്‍ വിമര്‍ശനം നടന്നതായി റിപ്പോര്‍ട്ട്. പരിചയക്കുറവ് കാരണം പല അബദ്ധങ്ങളും സംഭവിച്ചുവെന്നും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദര്‍മാസ്റ്റര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ വിലയിരുത്തലുണ്ടായി എന്ന് പറയുന്നു.
ഇവരുടെ ഭരണത്തില്‍ വേണ്ടത്ര മേല്‍നോട്ടം വഹിക്കാന്‍ കഴിയാതിരുന്നത് പാര്‍ട്ടി നേതാക്കളുടെ വീഴ്ചയാണെന്നും അഭിപ്രായം ഉയര്‍ന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപിയുടെ കയ്യില്‍ ചെന്നു ചേര്‍ന്നത് സംസ്ഥാനമൊട്ടാകെ പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏത് പ്രതിസന്ധിയിലും എൽഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്നതാണ് തിരുവനന്തപുരം കോർപ്പറേഷൻ. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടാൻ ഒരു കാരണം കഴിഞ്ഞ ഭരണസമിതിയുടെ തെറ്റായ ഭരണംകൂടിയാണ്. കോർപ്പറേഷനിലെ തോൽവിക്ക് പ്രധാന കാരണം തെറ്റായ സ്ഥാനാർത്ഥി നിർണ്ണയമാണ്.
തദ്ദേശഭരണസ്ഥാപനങ്ങളിലെ തോല്‍വികളും തിരിച്ചടിയും വിശകലനം ചെയ്യാന്‍ വേണ്ടി സംസ്ഥാനത്തെ ജില്ലാകമ്മിറ്റികളില്‍ വിലയിരുത്തല്‍ യോഗം നടന്നുവരികയാണ്.
















