കൊൽക്കത്ത: പശ്ചിമബംഗാളിൽഇ ‘ബാബറി മസ്ജിദി’ന്റെ മാതൃകയിൽ പള്ളിപണിയാൻ തറക്കല്ലിട്ട തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന്റെ എംഎൽഎ സ്ഥാനം നിയമസഭാ സ്പീക്കർ സസ്പൻഡ് ചെയ്തു. കബീറിന് ‘പണി’ കിട്ടിയതോടെ, ഇതുവരെ സംരക്ഷിച്ചുകൊണ്ടുനടന്ന മമതാ ബാനർജിയെ കബീർ അതിനിശിതമായി വിമർശിച്ചു, മമതയക്ക് എതിരേ പ്രതിപക്ഷത്തിന്റെ കൈയിലെ ‘കൊടുവാളായി’ മാറി ഹുമയൂൺ കബീർ.
ബാബറി പള്ളി പണിയാനുള്ള ഹുമയൂൺ കബീറിന്റെ പ്രഖ്യാപനവും ഈ ഡിസംബർ ആറിലെ തറക്കല്ലിടലും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സംരക്ഷണത്തിൽ ഇസ്ലാമിക മതമൗലിക വാദികൾക്കും ഭീകരർക്കും കിട്ടിയ പരമാവധി അധികാരത്തിന്റെ പ്രകടനമായിരുന്നു. ഈ നടപടിയെ രാജ്യമൊട്ടാകെ അപലപിച്ചതോടെ മമതയുടെ ടിഎംസി ഹുമയൂണിനെ സസ്പൻഡുചെയ്തു. ഇത് ടിഎം,സിക്കെതിരേ തിരിയാൻ ഇസ്ലാമിക ഭീകര-തീവ്രവാദ സംഘടനകൾക്കും പാർട്ടികൾക്കും സമ്മർദ്ദമായി. പുറത്താക്കപ്പെട്ട ഹുമയൂൺ കബീർ മമതയ്‌ക്കെതിരേ പരസ്യ പ്രസ്താവനകളും നടത്തി. മമത അനന്തിരവനെ പാർട്ടിയുടെയും ഭരണത്തിന്റെയും തലപ്പത്്ത് അവരോധിക്കാൻ ആസൂത്രണം നടത്തുകയാണെന്നും കബീർ ആക്ഷേപിച്ചു.
ഇന്നലെയാണ് ടിഎംസിയുടെ എംഎൽഎ ഹുമയൂൺ കബീറിനെ നിയമസഭയിൽ നിന്ന് സസ്പൻഡ് ചെയ്തതായി പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബാനർജി അറിയിച്ചത്. മുർഷിദാബാദ് ജില്ലയിൽ ബാബറി ശൈലിയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് ടിഎംസി സസ്പെൻഡ് ചെയ്തതിന് ദിവസങ്ങൾക്കുള്ളിൽ, ഹുമയൂൺ കബീർ ജനത ഉന്നയൻ പാർട്ടി എന്ന പുതിയ സംഘടന രൂപീകരിച്ചിരുന്നു.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പുതിയ പാർട്ടിയുടെ 8 സ്ഥാനാർത്ഥികളെ മ്തസരിപ്പിക്കുമെദന്നും കബീർ പറഞ്ഞു.
ബെലഡംഗയിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവേ, സംസ്ഥാനത്തെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പുതിയ പാർട്ടി മത്സരിപ്പിക്കുന്ന എട്ട് സ്ഥാനാർത്ഥികളെ കബീർ പ്രഖ്യാപിച്ചു.
ഭരത്പൂരിലെ എംഎൽഎയായ കബീർ, മുർഷിദാബാദിലെ റെജിനഗർ, ബെൽഡംഗ എന്നീ രണ്ട് സീറ്റുകളിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പറഞ്ഞു. ‘എത്ര സീറ്റുകളിൽ മത്സരിക്കുമെന്ന് പിന്നീടേ പറയൂ’ എന്ന് കബീർ പറഞ്ഞു.
മമതയെ പുറത്താക്കുക എന്നതാണ് തന്റെ ദൗത്യമെന്നാണ് പ്രഖ്യാപനം.
ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ അധികാരത്തിൽ നിന്ന് പുറത്താക്കും ‘മമത ബാനർജി ഇപ്പോൾ പഴയ ആളല്ല. അവർ സാധാരണക്കാർക്ക് അപ്രാപ്യയാണ്.
കബീറിന്റെ പുതിയ പാർട്ടിയെക്കുറിച്ച് ടിഎംസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബർ 6 ന്, റെജിനഗറിലാണ് ‘ബാബറി’ പള്ളിക്ക് കബീർ തറക്കല്ലിട്ടത്.
കബീറിന്റെ രാഷ്‌ട്രീയ ചരിത്രം വിചിത്രമാണ്. 10 വർഷമായി സംസ്ഥാനത്തെ മിക്ക പ്രധാന രാഷ്‌ട്രീയ പാർട്ടികളുമായും കബീറിന് അടുപ്പമുണ്ട്.
2015 ൽ കബീറിനെ ടിഎംസി ആറ് വർഷത്തേക്ക് പുറത്താക്കി.
2015 ൽ, മുഖ്യമന്ത്രിയെ വിമർശിക്കുകയും അവർ തന്റെ അനന്തരവൻ അഭിഷേക് ബാനർജിയെ ‘രാജാവാക്കാൻ ശ്രമിക്കുന്നു’ എന്ന് ആരോപിക്കുകയും ചെയ്തതിനായിരുന്നു അത്.
എന്നാൽ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റെജിനഗർ സീറ്റിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരിയോട് പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേർന്നു.
മുർഷിദാബാദ് ലോക്സഭാ സീറ്റിൽ 2019ൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി. തുടർന്ന് അദ്ദേഹം ടിഎംസിയിലേക്ക് മടങ്ങി, 2021 ൽ ഭരത്പൂരിലെ എംഎൽഎയായി.
















