Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഥ, തിരക്കഥ, സംവിധാനം ശ്രീനിവാസന്‍

സി.കെ. രാജേഷ്‌കുമാര്‍ by സി.കെ. രാജേഷ്‌കുമാര്‍
Dec 21, 2025, 09:16 am IST
in Kerala, Entertainment

മലയാള സിനിമയ്‌ക്ക് നല്‍കിയ സംഭാവന എന്തെന്ന് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞത് എനിക്ക് വന്ന അഞ്ഞൂറോളം സിനിമകള്‍ ഒഴിവാക്കി എന്നതാണ് ഞാന്‍ ചെയ്ത സംഭാവന. അതുപോലെയാണ് സംവിധാനവും. 49 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ രണ്ടേ രണ്ട് സിനിമകള്‍ മാത്രമാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്തത്. വടക്കുനോക്കിയന്ത്രവും(1989) ചിന്താവിഷ്ടയായ ശ്യാമളയും (1998).

കഥയും തിരക്കഥയും ശ്രീനിയുടേത് തന്നെ. രണ്ടും മലയാളിയെ ഏറ്റവും നന്നായി അടയാളപ്പെടുത്തിയവ. ബ്ലാക് ഹ്യൂമര്‍ എന്നു കേട്ടുമാത്രം ശീലമുള്ള മലയാളിയെ അതെന്താണെന്നു പഠിപ്പിച്ചത് വടക്കുനോക്കിയന്ത്രമാണ്. അവനവനിസത്തിന്റെ പരകോടിയില്‍ മലയാളി എത്രത്തോളം സങ്കുചിതമനസുമായിട്ടാണ് ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം നമുക്കുമുമ്പില്‍ അദ്ദേഹം അവതരിപ്പിച്ചു.

അപകര്‍ഷതാ ബോധത്തിന്റെ മൂര്‍ത്തീഭാവമായ, ഒഥല്ലോ സിന്‍ഡ്രോം തലയ്‌ക്കുപിടിച്ച തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തിന്റെ വികാസപരിണാമങ്ങള്‍ ചിരിപടര്‍ത്തി, ചിന്തയ്‌ക്ക് വളമേകിയാണ് ശ്രീനിവാസന്‍ വരച്ചിട്ടത്. സുന്ദരിയായ ഭാര്യയെ മറ്റൊരാള്‍ തട്ടിയെടുക്കുമോ എന്ന ആശങ്കയില്‍ ജീവിക്കുന്ന തളത്തില്‍ ദിനേശന്‍. സിനിമ അവസാനിക്കുമ്പോള്‍ പോലും ആ ആശങ്ക അവസാനിക്കുന്നില്ല. മലയാളി വടക്കുനോക്കിയന്ത്രത്തിലൂടെ അവനവനെത്തന്നെ കണ്ടു. തളത്തില്‍ ദിനേശനാകാന്‍ തന്നെക്കാള്‍ ‘യോഗ്യത’യുള്ള മറ്റൊരു നടനില്ലെന്നു കൂടി തിരിച്ചറിഞ്ഞ് അദ്ദേഹം ആ വേഷം ചെയ്യുകയായിരുന്നു. ഇന്ന് ആ സിനിമ കാണുമ്പോള്‍ ശ്രീനിവാസനോളം മിഴിവോടെ ആ കഥാപാത്രത്തെ ചെയ്യാന്‍ ലോകത്ത് തന്നെ ആരും ഉണ്ടെന്നു തോന്നില്ല. 1989ല്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ വടക്കുനോക്കിയന്ത്രത്തിലെ അഭിനയത്തിന് പക്ഷേ ശ്രീനിവാസന് അവാര്‍ഡ് ലഭിക്കാത്തത് അദ്ഭുതമാണ്.

മലയാളി ജീവിതത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ചയായിരുന്നു ‘ചിന്താവിഷ്ടയായ ശ്യാമള’. ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഭക്തിയില്‍ അഭയം തേടുന്ന മലയാളിയുടെ കാപട്യത്തെയാണ് അനാവരണം ചെയ്തത്. മലയാളിയുടെ വ്യാജ ആത്മീയതയെ അദ്ദേഹം പരിഹസിച്ചു. സിനിമയിലെ ഓരോ സംഭാഷണവും മലയാളിയുടെ കാപട്യത്തോടുള്ള ചോദ്യങ്ങളായിരുന്നു, വ്യവസ്ഥിതികളുമായി കലഹിക്കലായിരുന്നു. ഈ നാട്ടില്‍ തേങ്ങയെക്കാള്‍ കൂടുതലാണ് ബിരുദം നേടിയവര്‍ എന്ന് സിനിമയില്‍ പറയുന്നുണ്ട്. ഇന്നുകാണുന്ന ഫെമിനിസമല്ല, താന്‍ മനസിലാക്കിയതും അറിഞ്ഞതുമായ ഫെമിനിസം എന്ന് ശ്രീനിവാസന്‍ കാണിച്ചുതന്ന ചിത്രം കൂടിയായിരുന്നു ശ്യാമള. സ്ത്രീശാക്തീകരണത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമായിരുന്നു അത്. അതുകൊണ്ടാണ് മികച്ച സാമൂഹ്യപ്രതിബദ്ധതയ്‌ക്കുള്ള സിനിമയായി ദേശീയ ജൂറി ചിന്താവിഷ്ടയായ ശ്യാമളയെ തെരഞ്ഞെടുത്തത്. ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ശ്യാമളയെ തേടിയെത്തി.

ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്‌ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ അത്രത്തോളം സ്വാധീനിച്ചു. സംവിധാനം ചെയ്ത ഈ രണ്ട് സിനിമകളും അത്തരത്തിലുള്ളവയായിരുന്നു.

Tags: Malayalam MovieActor sreenivasanCondolences to Actor Sreeniasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

New Release

ലർക്ക് ” ജൂലൈ 24-ന്

Entertainment

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

Entertainment

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

New Release

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.