Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞാനറിഞ്ഞ ശ്രീനിവാസന്‍

പി.ആര്‍. ശിവശങ്കര്‍ by പി.ആര്‍. ശിവശങ്കര്‍
Dec 21, 2025, 08:19 am IST
in Kerala, Entertainment

അമ്മാവന്‍ എക്സ്‌കര്‍ഷന് പോകാന്‍ പണം തരാഞ്ഞതിനാല്‍ ഞാന്‍ നക്സലൈറ്റ് ആയി എന്നതിലും വലിയ രൂക്ഷപരിഹാസം നക്സ്ലുകള്‍ക്കെതിരെ ലോകസിനിമയില്‍ ഒരു തിരക്കഥാകൃത്തും എഴുതിക്കാണില്ല; ശ്രീനിവാസന്‍ അല്ലാതെ. അതായിരുന്നു ഞാനറിയുന്ന ശ്രീനിവാസന്‍. ശാരീരിക അവശതയിലും അതിനു ലേശവും മങ്ങലേറ്റിരുന്നുമില്ല.

കേരളത്തില്‍ കളരി പാഠ്യവിഷയമാക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത് പിന്തിരിപ്പന്‍ പൗരാണിക ഹിന്ദുത്വ പ്രത്യയശാത്രത്തിന്റെ ഒളിച്ചുകടത്തല്‍ ആണെന്നാവും ഇന്നത്തെ ഭൂരിപക്ഷം രാഷ്‌ട്രീയ സംഘടനകളുടെയും അഭിപ്രായം. എന്നാല്‍ കതിരൂര്‍ ഹൈസ്‌കൂളിലെ പാഠ്യപദ്ധതിയില്‍ ആഴ്ചയില്‍ ഒരു പിരീഡ് കളരി ആയിരുന്നു എന്നും കളരിയും യോഗയും പാഠ്യപദ്ധതിയാക്കിയതുകൊണ്ട് ഒരു തെറ്റുമില്ലെന്നും പറയാന്‍ ശ്രീനിവാസന് ഒട്ടും ആലോചിക്കേണ്ടിവന്നിരുന്നില്ല. കളരി പഠിച്ചയാള്‍ എന്ന നിലക്ക്, എബിവിപിയില്‍ പ്രവര്‍ത്തിച്ച കാലത്ത് സംഘര്‍ഷത്തിന് മുന്നില്‍ നില്‍ക്കുകയും കണ്ണൂര്‍ എസ്എന്‍ കോളജിലെ കെഎസ്‌യു ഗുണ്ടകള്‍ തല്ലിച്ചതച്ചതും, എബിവിപിക്കാര്‍ ‘വിടില്ല ഞങ്ങള്‍’ എന്ന മുദ്രാവാക്യവുമായി തലയില്‍ ചുമന്നുകൊണ്ടുപോയതും ഓര്‍മ്മയില്‍ നിന്നെടുത്ത് പൊട്ടിച്ചിരിച്ചുകൊണ്ടു സംവദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് മങ്ങലും, വിശ്വാസങ്ങള്‍ക്ക് പതറിച്ചയും ഒട്ടുമേ ഇല്ലായിരുന്നു.

ഭാര്യ വിമലചേച്ചിയെ സ്നേഹപൂര്‍വ്വം ശ്രീനിവാസന്‍ ചിലപ്പോള്‍ വീട്ടിലെ പിണറായി എന്നാണ് വിളിക്കുക. പ്രായമായാലും, ശാരീരിക വിഷമതകളുണ്ടെങ്കിലും ആരും തന്നെ അനുസരിപ്പിക്കാന്‍ വരേണ്ടായെന്നുതന്നെ ആയിരുന്നു ആ വിളിയുടെ ആന്തരികാര്‍ത്ഥമെന്നു കേള്‍ക്കുന്നവര്‍ക്ക് ആര്‍ക്കും മനസിലാകുമായിരുന്നു. അപ്പോള്‍, ചിരിച്ചുകൊണ്ട് ആയിക്കോട്ടെ എന്ന മുഖഭാവത്തിലോ മരുന്നുകുടിക്കൂ മനുഷ്യാ എന്ന മുഖഭാവത്തിലോ ആയിരിക്കും വിമലചേച്ചി വിസിറ്റേഴ്സ് റൂമിലേക്ക് പ്രത്യക്ഷപ്പെടുക. രാഷ്‌ട്രീയത്തിലെ ധാര്‍ഷ്ട്യത്തെ എന്നും പുച്ഛത്തോടെയും വെറുപ്പോടെയും കണ്ടിരുന്ന ശ്രീനിവാസന് ചിട്ടയായ ജീവിതശൈലിയോടുള്ള എതിര്‍പ്പിനേക്കാള്‍ ഏകാധിപത്യ പ്രവണതയുള്ള രാഷ്‌ട്രീയ നേതൃത്വത്തോടുള്ള, വിധേയത്വ രാഷ്‌ട്രീയത്തിന്റെ പ്രോക്താക്കളോടുള്ള എതിര്‍പ്പും അമര്‍ഷവും ജീവിക്കുന്ന ഓരോ നിമിഷവും ഉണ്ടായിരുന്നു. എഴുത്തില്‍ മാത്രമല്ല ശ്വസോച്ഛാസത്തിലും അതു പ്രതിഫലിപ്പിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു.

അഴിമതി രഹിതമായി ഭരിക്കാന്‍ കഴിവുള്ള ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ‘കഴിവ്’ ജനാധിപത്യത്തില്‍ വോട്ടര്‍മാര്‍ക്ക് ഉണ്ടാവുക എന്നതാണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന അരിസ്റ്റോട്ടിലിന്റെ പ്രസിദ്ധമായ പ്രയോഗത്തോട് ഏറെ അടുപ്പമുള്ള ഈ വാചകങ്ങള്‍ ശ്രീനിവാസന്‍ പലപ്പോഴും പറയുമായിരുന്നു. ശ്രീനിയേട്ടന്‍ സ്വപ്
നം കണ്ട കിനാശ്ശേരിയിലെ വോട്ടര്‍മാര്‍ എല്ലാവരും വികെഎന്‍ കഥാപാത്രങ്ങളെപ്പോലെ സാഹിത്യവും രാഷ്‌ട്രീയവും ചരിത്രവും അറിയുന്നവരും സാമാന്യത്തിലധികം ബുദ്ധിയുള്ളവരുമായിരുന്നു. ശ്രീനിവാസന്റെ സിനിമകള്‍ സാധാരണ മനുഷ്യരുടെ സ്വപ്‌നങ്ങള്‍, ജീവിത വിഷമങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയും, അവരെയും ഉള്‍ക്കൊള്ളുന്നവയും ആയി. മലയാളികളുടെ സിനിമ ആസ്വാദന രീതികളെ ചോദ്യംചെയ്യുകയും നായക സങ്കല്‍പ്പങ്ങളെ പലപ്പോഴും തകര്‍ക്കുകയും ചെയ്യുന്ന സിനിമാ തിരക്കഥകള്‍ മാത്രമായിരുന്നില്ല ശ്രീനിവാസന്റെ മനസില്‍ എന്നത് അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ ജെയിന്‍ ജോസഫുമൊത്തുള്ള സുദീര്‍ഘ സംഭാഷണങ്ങളില്‍ നിന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അല്പം കൂടി ആരോഗ്യവും ആയുസും ഉണ്ടായിരുന്നെകില്‍ അദ്ദേഹം മലയാളികളുടെ രാഷ്‌ട്രീയ – സാമൂഹ്യ ബോധ്യങ്ങളെക്കൂടി ആക്ഷേപഹാസ്യത്തിലൂടെ ചോദ്യം ചെയ്യുകയും കേരളത്തിലെ ആനുകാലിക രാഷ്‌ട്രീയ നായക സങ്കല്പങ്ങളെ ചോദ്യം ചെയ്യുകയും തകര്‍ക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തെ അടുത്ത് അറിയാവുന്ന ആര്‍ക്കും അക്കാര്യത്തില്‍ സംശയമുണ്ടാവില്ല.

അല്പം നേരത്തെ യാത്ര പറഞ്ഞ ധൈഷണിക സുന്ദരന്‍…

Tags: Malayalam MovieActor sreenivasanCondolences to Actor Sreeniasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

Entertainment

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.