Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുനടയില്‍: കാല്‍ നൂറ്റാണ്ടിനിടയിലെ ശ്രീരാമവില്യം കഴകം

മനോഹര്‍ ഇരിങ്ങല്‍ by മനോഹര്‍ ഇരിങ്ങല്‍
Dec 19, 2025, 11:40 am IST
in Samskriti

ഒരു കാലത്ത് നിരവധി പ്രദേശങ്ങളില്‍ ഉള്ള ഒരു പ്രത്യേക സമുദായത്തിന്റെ ആരാധനാപരമായും ഭരണപരമായിട്ടുള്ളതുമായ കാര്യങ്ങള്‍ നടത്തുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും അധികാരമുള്ള സമുദായ കൂട്ടായ്‌മ ഉത്തര കേരളത്തിന്റെ പല’ഭാഗത്തും നിലവിലുണ്ടായിരുന്നു. ഇവയെ കഴകങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. കഴകങ്ങള്‍ പഴയകാലത്തെ ഭരണ സിരാകേന്ദ്രമായും കോടതിയായും പരിഗണിക്കപ്പെട്ടതായി പറയുന്നുണ്ട്. ഓരോ കഴകത്തിനും പ്രധാന ദേവ സ്ഥാനങ്ങളും ഉണ്ടായിരിക്കും.

ഇതില്‍ വടക്കേ മലബാറിലെ തീയ്യ സമുദായത്തിന്റെ നാലു കഴകങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൃക്കരിപ്പൂര്‍ ശ്രീരാമവില്യം കഴകം. പിന്നീട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഏതാണ്ട് 1000-ലേറെ വര്‍ഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം പരശുരാമ പാദസ്പര്‍ശത്താല്‍ പവിത്രവും ഐതിഹ്യ പെരുമയാല്‍ സമ്പന്നവും പുരാതനവുമാണ്. കാസര്‍ഗോഡ് ജില്ലയിലെ തെക്കേ തൃക്കരിപ്പൂര്‍ ഗ്രാമത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്.

ശ്രീഒളവറ മുണ്ട്യക്കാവ് ദേവസ്വം, ശ്രീകൂലേരി മുണ്ട്യ ദേവസ്വം, ശ്രീപടന്ന മുണ്ട്യ ദേവസ്വം, ശ്രീതടിയന്‍ കൊവ്വല്‍ മുണ്ട്യ ദേവസ്വം, ശ്രീകുറുവാപ്പള്ളി അറ ദേവസ്വം എന്നീ കീഴ്ഘടക ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ വിശാലമായ പ്രവര്‍ത്തന പരിധിയുള്ളതാണ് ശ്രീരാമവില്യം കഴകം.

ഐതിഹ്യം

ക്ഷത്രിയ നിഗ്രഹത്തിന് ശേഷം പരശുരാമന്‍ ഭൂമിയില്‍ ബ്രാഹ്‌മണരെ കൊണ്ടുവന്നു പാര്‍പ്പിച്ച്,’പലയിടത്തും പല പ്രതിഷ്ഠകളും നടത്തിയിരുന്നുവത്രേ. അങ്ങനെ പരശുരാമന്‍ തൃക്കരിപ്പൂരിലെ ഇന്നത്തെ ശ്രീരാമവില്യം കഴകം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തുകയും വില്ലു വെച്ച് വിശ്രമിച്ചതായും പറയപ്പെടുന്നു. രാമന്‍ വില്ല് വെച്ചു വിശ്രമിച്ച സ്ഥലം പിന്നീട് ശ്രീരാമവില്യം എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.

പരശുരാമന്‍ ഈ സ്ഥലത്ത് വിഷ്ണു വിഗ്രഹം പ്രതിഷ്ഠിക്കാന്‍ തുനിയുന്നുണ്ടെന്നു മനസിലാക്കിയ ക്ഷേത്രവിധ്വംസകന്‍ എന്ന അസുരന്‍ ഭാര്‍ഗവ രാമനോട് ഏറ്റുമുട്ടി പ്രതിഷ്ഠക്ക് ഭംഗം വരുത്താന്‍ ശ്രമിച്ചു. സ്ത്രീയാലോ പുരുഷനാലോ വധിക്കപ്പെടില്ലെന്ന വരബലമുള്ളതിനാല്‍ ക്ഷേത്രവിധ്വംസകനോട് ഏറ്റുമുട്ടി പരാജിതനായ പരശുരാമന്റെ തുണയ്‌ക്കായി പരമശിവന്‍ സ്ത്രീയും പുരുഷനും ചേര്‍ന്ന രൂപത്തില്‍ ഒരു ദേവിയെ ഭൂമിയിലേക്കയച്ചു. ക്ഷേത്ര വിധ്വംസകനോട് ഏറ്റുമുട്ടിയ ദേവി അസുരന്റെ ഗളച്ഛേദം ചെയ്ത് മഹാവിഷ്ണു പ്രതിഷ്ഠക്ക് വേണ്ട അനുകൂല സാഹചര്യമൊരുക്കി. ഇങ്ങനെ പടയ്‌ക്കെത്തി പരശുരാമനെ തുണച്ച ദേവിക്ക് പടക്കെത്തി ഭഗവതി എന്ന പേരും നല്‍കി. പരശുരാമന്‍ വില്ലുവെച്ച് വിശ്രമിച്ച സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിക്കുകയും അടുത്തുള്ള തീയ്യ സമുദായത്തെ പൂജാകര്‍മങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് പറയുന്നത്. യാദൃച്ഛികമായി ഇവിടെ എത്തിച്ചേര്‍ന്ന ആര്യ രാജാവിന്റെ പുത്രിയായ പൂമാലയും ഈ പുണ്യ ഭൂമിയില്‍ നിലയുറപ്പിച്ചത്രേ.

ശ്രീപടക്കെത്തി ഭഗവതിയും, ശ്രീപൂമാല ഭഗവതിയുമാണ് ശ്രീരാമ വില്യം കഴകത്തെ പ്രധാന ആരാധനാമൂര്‍ത്തികള്‍, കെട്ടിക്കോലമില്ലാത്ത പൂമാല ഭഗവതിയെ തന്റെ വലതുഭാഗത്തു പ്രതിഷ്ഠിക്കുകയും തനിക്കര്‍പ്പിക്കുന്ന നൈവേദ്യത്തിന്റെ നേര്‍പ കുതി എന്നും നല്‍കിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പറയപ്പെടുന്നു.

പാട്ടുത്സവവും പെരുങ്കളിയാട്ടവും പ്രധാന ഉത്സവങ്ങള്‍

25 വര്‍ഷം കൂടുമ്പോഴാണ് പെരുങ്കളിയാട്ടം നടക്കുന്നത്. 1999-നു ശേഷം 2025 മാര്‍ച്ചിലാണ് അവസാനമായി പെരുങ്കളിയാട്ടം നടന്നത്. ഇതുവരെ ആറു പെരുങ്കളിയാട്ടങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ടെന്ന അറിവു മാത്രമേ നാട്ടുകാര്‍ക്കുള്ളൂ. രാമവില്യം കഴകത്തില്‍ പെരുങ്കളിയാട്ടത്തോട് അനുബന്ധിച്ചു പടക്കത്തി ഭഗവതി, ആര്യക്കര ഭഗവതി, പൂമാരുതന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ചെന്തളത്ത് ഭഗവതി ഉള്‍പ്പെടെ നൂറോളം തെയ്യക്കോലങ്ങളാണ് അനുഷ്ഠാന വിധികളോടെ ഇവിടെ നടത്താറുള്ളത്. ഇത്രയും തെയ്യക്കോലങ്ങള്‍ ഇടവേളകളില്ലാതെ കെട്ടിയാടുന്ന ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആവേശവും ആരവവുമായ നിലംപണി പൂര്‍ത്തിയാക്കല്‍ പ്രധാന ചടങ്ങാണ്. ആചാരസ്ഥാനീയരുടെ നേതൃത്വത്തിലാണ് തിരുമുറ്റവും പരിസരവും ചാണകം മെഴുകി നിലംപണി ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്. ഇനി അടുത്ത 25 വര്‍ഷം എത്തുമ്പോഴുള്ള പെരുങ്കളിയാട്ടത്തിനു മാത്രമേ ഇവിടെ നിലംപണി പൂര്‍ത്തിയാക്കല്‍ ചടങ്ങു നടത്തുകയുള്ളു. അന്നദാനത്തിന്റെ ഭാഗമായുള്ള വിഭവസമാഹരണത്തിന്റെ കലവറ നിറയ്‌ക്കല്‍ ആണ് ഇവിടുത്തെ സവിശേഷതയുള്ള മറ്റൊരു ചടങ്ങ്. ഇതിനോടനുബന്ധിച്ചുള്ള കലവറ ഘോഷയാത്ര ഒളവറ മുണ്ട്യക്കാവില്‍ നിന്നാണ് കഴകത്തെത്തിക്കുന്നത്. കുലേരി മുണ്ട്യ, കുറുവാ പള്ളി, തടിയന്‍ കോവ്വല്‍ മുണ്ട്യ, പടന്ന മുണ്ട്യ എന്നീ കീഴ്ഘടകത്തിന്റെ ഘോഷയാത്ര കൂടി എത്തുന്നതോടെ കലവറ നിറയ്‌ക്കല്‍ ചടങ്ങിനു തിരശീല വീഴും.

പെരുങ്കളിയാട്ടം അവസാനിച്ചതിനു ശേഷം പിന്നീട് ശ്രീരാമവില്യം കഴകം ക്ഷേത്രം പാട്ടുത്സവത്തിനും പൂരോത്സവത്തിനും സംക്രമപൂജകള്‍ക്കും മാത്രമേ ഭക്തജനങ്ങള്‍ക്കു തുറന്നുകൊടുക്കാറുള്ളൂ. ഏഴു നാള്‍ നീളുന്ന പാട്ടുത്സവം വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളിലാണ് നടത്തുന്നത്.

മീന മാസത്തില്‍ നടത്താറുള്ള പൂരോത്സവവും ഏഴു ദിവസത്തെ ആഘോഷ പരിപാടികളോടെയാണ് അവസാനിക്കുന്നത്. ശ്രീരാമവില്യം കഴകത്തിന്റെ നടത്തിപ്പു ചുമതല അഞ്ചു മുണ്ട്യകളിലുമുള്ള ഈഴവ സമുദായത്തിനാണെങ്കിലും ജാതിഭേദമെന്യേ നാട്ടുകാരുടെ നിഷ്‌കളങ്ക സഹകരണത്തിന്റെ ഉത്തമ മാതൃകയാണ് ഈ ചിരപുരാതന ദേവസ്ഥാനം.

Tags: തിരുനടയില്‍മനോഹര്‍ ഇരിങ്ങല്‍തൃക്കരിപ്പൂര്‍ ശ്രീരാമവില്യം കഴകംSreeolavara Mundyakavu DevaswomSreekuleri Mundya DevaswomSreepatanna Mundya DevaswomSreethadiyan Koval Mundya DevaswomSreekuruvappally Ara Devaswom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുനടയില്‍: ശനിദോഷമകറ്റുന്ന അനന്തപുരിയിലെ മാര്‍ക്കണ്ഡേയ ധര്‍മ്മ ശാസ്താവ്

Samskriti

തിരുനടയില്‍: ആശ്രിതരെ കൈവിടാതെ മേലേവിള ശ്രീഭദ്രകാളി

Samskriti

ഭഗവാനു കുട്ടികള്‍ക്കും ഇതു ദധ്യന്നമാസം; രാപ്പാളിലെ കുട്ടിക്കുറുമ്പന്‍ ഉണ്ണിക്കണ്ണന്‍

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ തൃക്കേട്ട പുറപ്പാടിന് പോലീസ് ഗാര്‍ഡ്ഓഫ് ഓണര്‍ നല്കുന്നു
Samskriti

തൃപ്പുണിത്തുറയും ശ്രീപൂര്‍ണ്ണത്രയീശനും

Samskriti

കൃഷ്ണപാദം പതിഞ്ഞ കല്ലൂത്തിപ്പാറ ക്ഷേത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.