കൊച്ചി : ഒരു തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ, വിജയിച്ചാൽ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകരുത്, ഉണ്ടാകാൻ പാടില്ല. കാരണം, തിരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്‌ട്രീയ സമരം പോലെ തന്നെയാണ്. കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്. വീണ്ടും പോരാട്ടം തുടരും – ബിനീഷ് കോടിയേരി പറയുന്നു.
മറ്റൊരു പോസ്റ്റിൽ ആശുപത്രികളിലെ പൊതിച്ചോർവിതരണം നാളെയും മുടങ്ങില്ല. ആർക്കെങ്കിലും രക്തം നൽകാൻ ഉണ്ടെങ്കിൽ നാളെയും അത് കൃത്യമായി നൽകും.കുടിവെള്ളം നൽകുന്നിടത് നാളെയും സഖാക്കൾ അത് കൃത്യമായി ചെയ്യും.ആർക്കെങ്കിലും ഒരു സഹായം നാളത്തേക്ക് പറഞ്ഞിട്ടുണ്ടെകിൽ സഖാക്കൾ കൃത്യമായി തന്നെ എത്തുമെന്നുമാണ് പറയുന്നത്.
കാരണം ഞങ്ങളുടെ രാഷ്‌ട്രീയം ഞങ്ങളെ പഠിപ്പിക്കുന്നത് വെറും പാർലമെന്ററി രാഷ്‌ട്രീയ പ്രവർത്തനം മാത്രമല്ല അത് ജനങ്ങളോടുള്ള നിരന്തരമായ ഇടപെടലുകൾ ആണ്. നിലയ്‌ക്കാതെ അത് തുടരും ..ഒരു ഇലക്ഷൻ ജയപരാജയങ്ങളും അതിനെ ബാധിക്കില്ല.- എന്നും ബിനീഷ് കോടിയേരി പറയുന്നു.
















