തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കാന്‍ സുപ്രീംകോടതി നിയമിച്ചവിരമിച്ച ജഡ്ജി സുധാംശു ധൂലിയ ചെയര്‍മാനായ കമ്മിറ്റിക്കായി ചെലവായ മുഴുവന്‍ തുകയും സര്‍വകലാശാല വഹിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്. വിസിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ ധാരണയില്‍ എത്താത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് വിസിമാരെ തെരഞ്ഞെടുക്കാന്‍ സുപ്രീംകോടതി സെര്‍ച്ച് കമ്മറ്റിയെ നിയോഗിച്ചത്.
മുപ്പത്തൊന്നുലക്ഷത്തി ഇരുപതിനായിരം രൂപ ഇരുസര്‍വ്വകലാശാലകളും ചേര്‍ന്ന് സര്‍ക്കാരിന് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്, തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നാല് ദിവസമായാണ് സെര്‍ച്ച് കമ്മിറ്റി യോഗം ചേര്‍ന്നത്. സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന് മൂന്നു ലക്ഷം രൂപ സീറ്റിങ് ഫീ നല്‍കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ധൂലിയയ്‌ക്ക് 18 ലക്ഷം രൂപയും കമ്മിറ്റി അംഗങ്ങളുടെ താമസത്തിനും ഭക്ഷണത്തിനുമായി അഞ്ചു ലക്ഷം രൂപയും, യാത്ര ചിലവിനായി രണ്ടു ലക്ഷം രൂപയും ഓണ്‍ലൈനായി രണ്ടുദിവസം യോഗം ചേര്‍ന്നതിന് ആറു ലക്ഷം രൂപ കൂടാതെ സെര്‍ച്ച് കമ്മറ്റിയിലേക്ക് നല്‍കണം. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച സീനിയര്‍ പ്രൊഫസര്‍മാര്‍ക്ക് ഇരുപതിനായിരം രൂപ സിറ്റിങ് ഫീസും ഉള്‍പ്പെടെ മുപ്പത്തൊന്ന് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ചെലവഴിച്ചത്.
സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളായ ഐഐടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ചെലവഴിച്ച തുകയുടെ പകുതി അടിയന്തരമായി സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം അടുത്ത ആഴ്ച വീണ്ടും സെര്‍ച്ച് കമ്മിറ്റി കൂടുന്നുണ്ട്. ഈ ചെലവും സര്‍വകലാശാലകള്‍ വഹിക്കേണ്ടി വരും. സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളില്‍ നിന്ന് എഐസിടിക്ക് നല്‍കാന്‍ കോളജ് വിദ്യാഭ്യാസ വകുപ്പ് പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ കൈവശം വച്ചിരിക്കുമ്പോഴാണ് സെര്‍ച്ച് കമ്മറ്റിയെ നിയമിച്ചതിന് കോളജുകള്‍ പണം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
















