കൊൽക്കത്ത ; ബംഗാളിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ആരെയും പുറത്താക്കാൻ താൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി . മാത്രമല്ല അവരെ പുറത്താക്കിയാൽ, എങ്ങനെ തിരികെ കൊണ്ടുവരണമെന്ന് എനിക്കറിയാം എന്നും മമത ബാനർജി പറഞ്ഞു. പരിക്കേറ്റ കടുവ ആരോഗ്യമുള്ള കടുവയേക്കാൾ ക്രൂരമാണ് . നിങ്ങൾ ഞങ്ങളെ ആക്രമിച്ചാൽ, എങ്ങനെ തിരിച്ചടിക്കണമെന്ന് ഞങ്ങൾക്കറിയാം. അനീതി എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം. ഓർക്കുക, ബീഹാറിന് കഴിയില്ല, പക്ഷേ നിങ്ങൾ എന്ത് ചെയ്താലും ബംഗാൾ അത് ചെയ്യും.” എന്നാണ് മമത പറയുന്നത് .
അമിത് ഷായുടെ ഉത്തരവനുസരിച്ച് എസ്‌ഐആർ വഴി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൂഢാലോചന നടത്തുന്നുണ്ട് . ആരുടെയെങ്കിലും പേര് ഒഴിവാക്കിയാൽ ഞാൻ ധർണ ഇരിക്കും. അവരുടെ പേരുകൾ ഉൾപ്പെടുത്താത്തിടത്തോളം ഞാൻ ധർണയിൽ ഇരിക്കും . ബംഗാളിൽ എൻആർസി ഉണ്ടാകില്ല, തടങ്കൽപ്പാളയങ്ങൾ ഉണ്ടാകില്ല. സമാധാനമായിരിക്കൂവെന്നും മമത പറഞ്ഞു.
















