കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഗീതാപാരായണത്തിനെതിരെ മുഖ്യമന്ത്രി മമത ബാനർജി . പൊതുസ്ഥലത്ത് എന്തിനാണ് ഗീതാ പാരായണം ചെയ്യുന്നതെന്നും , അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നവർ അവരുടെ ഹൃദയത്തിലാണ് അങ്ങനെ ചെയ്യുന്നതെന്നുമാണ് മമത പറയുന്നത്.
കൊൽക്കത്തയിൽ സംഘടിപ്പിച്ച കൂട്ട ഭഗവത് ഗീത പാരായണത്തെയാണ് മമത വിമർശിച്ചത് . “നമ്മളെല്ലാവരും ആവശ്യമുള്ളപ്പോഴെല്ലാം വീട്ടിൽ ഗീത പാരായണം ചെയ്യുന്നു. പൊതുയോഗം സംഘടിപ്പിക്കുന്നത് എന്തിനാണ്? ദൈവങ്ങൾ ഹൃദയത്തിലാണ്. അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവർ അവരുടെ ഹൃദയത്തിലാണ് അങ്ങനെ ചെയ്യുന്നത്. റംസാൻ സമയത്തും ദുർഗ്ഗാ പൂജ സമയത്തും ഞങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കുന്നു. ഗീതയെക്കുറിച്ച് ആർപ്പുവിളിക്കുന്നവരോട്, ഭഗവാൻ കൃഷ്ണൻ എന്താണ് പറഞ്ഞതെന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു. ‘ എന്നും മമത പറഞ്ഞു.
പൊതുസ്ഥലത്തെ നിസ്ക്കാരത്തിനെ എതിർക്കാത്ത മമത ഗീതാ പാരായണത്തെ മാത്രം ലക്ഷ്യമിടുന്നത് ഹിന്ദുക്കളോടുള്ള വിദ്വേഷണം കാരണമാണെന്നത് വ്യക്തമാണ്.














