തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തൊഴിലാളി പ്രേമത്തിന്റെ ഉള്ളു തുറന്നുകാട്ടപ്പെടുന്നു. തൊഴിലാളികൾ അവർക്ക് പണിശാലകളിലെ വെറും ഉപകരണം മാത്രം. കർഷകരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റുകൾ നടത്തുന്ന സമരങ്ങളുടെ ലക്ഷ്യം കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ അട്ടിമറിക്കുകയാണ്. എഐടിയുസി, സിഐടിയു പോലുള്ള കമ്മ്യൂണസ്റ്റ് തൊഴിലാളികൾ തുറന്നുകാട്ടപ്പെടുന്നു. കേരള സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോർഡ് അംഗവും ബിഎംഎസ് ദേശീയ നിർവാഹക സമിയതിയംഗവുമായ സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ജന്മഭൂമി യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകൾ. അഭിമുഖം രണ്ടുഭാഗങ്ങളായി ഈ ലിങ്കിലൂടെ കാണാം, കേൾക്കാം. https://www.youtube.com/watch?v=opUdIeyv3uo
ആലപ്പുഴയിൽ നടന്ന എഐടിയുസിയുടെ 42ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭഗമായി നടന്ന സമ്മേളനത്തിൽ സെൻട്രൽ ബിഎസംഎസ്സിന്റെ പ്രതിനിധിയായി ഞാനാണ് പങ്കെടുത്തത്. വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ഉണ്ടായിരുന്ന ആ യോഗത്തിൽ എഐടിയുസി അഖിലേന്ത്യാ തലത്തിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് അവിടെ അവിതരിപ്പിച്ചു, ഇംഗ്ലീഷിലായിരുന്നു. എന്താണ് എഐഎടിയുസിയുടെ ആത്യന്തിക ലക്ഷ്യം എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. അതിൽ എഴുതിവെച്ചിരിക്കുന്നു, ‘വീ വാണ്ട് ടു പുൾ ഡൗൺ ദ് ബിജെപി-ആർഎസ്എസ് ലഡ് മോദി ഗവൺമെന്റ്. ഫോർദാറ്റ് വീ ഹാവ് ടു പ്രൊപ്പഗേറ്റ് എഗൈൻസ്റ്റ് ദ ഇവിഎം ആൻഡ് ബ്രിങ് ബാക് ദ ബാലറ്റ് പേപ്പർ’ (നമ്മുക്ക് ബിജെപി-ആർഎസ്എസ് നയിക്കുന്ന മോദി സർക്കാരിനെ താഴെ വീഴിക്കണം, അതിനായി നമ്മൾ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെതിരേ പ്രചാരണം നടത്തണം, ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണം). എഐടിയുസി എന്ന തൊഴിലാളി സംഘനയുടെ മുദ്രാവക്യമാണ്, ഉണ്ണിത്താൻ വിശദീകരിക്കുന്നു.
മറ്റൊരു സംഭവം ദൽഹിയിൽ മലയാള മനോരമ നടത്തിയ ഒരു സംവാദത്തിൽ സിഐടിയുവിന്റെ ദേശീയ സെക്രട്ടറി പ്രസംഗിച്ചത് ഇങ്ങനെയാണ്: കർഷക സമരം നടന്നത് 2020 ൽ ആയിരുന്നു ആരംഭിച്ചത്. ആദ്യ ലേബർകോഡ് അവതരിപ്പിക്കപ്പെട്ടപ്പോൾ. ആ സമരത്തിന്റെ അഞ്ചാം വർഷമായ 2025 നവംബർ 26 ന് ഞങ്ങൾ അതേ കർഷകരേയും ഈ രാജ്യത്തെ തൊഴിലാളികളെയും യുവാക്കളേയും മാധ്യമപ്രവർത്തകരേയും അടക്കം സംഘടിപ്പിച്ചുകൊണ്ട് ഞങ്ങൾ വലിയൊരു പ്രക്ഷോഭത്തിലേക്ക് പോകുകയാണ്. എന്താണിതിൽ അടങ്ങിയിരിക്കുന്നത്, ഉണ്ണിത്താൻ ചോദിക്കുന്നു.
തൊഴിലാളി സംഘടനകൾ തൊഴിൽകോഡു സംബന്ധിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. അവർക്ക് ഈ കോഡുകൾ ഒരു ടൂളാണ്, കേന്ദ്ര സർക്കാരിനെതിരേ പ്രചാരണം നടത്താനുള്ള ഉപകരണം. അവർ അവസരം കാത്തിരിക്കുകയാണ്. തൊഴിലാളികൾക്ക് 12 മുതൽ 16 മണിക്കൂർവരെ പണിയെടുക്കേണ്ടിവരുമെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്നാൽ കോഡിലെ ആദ്യ വാക്യം ജോലി എട്ടുമണിക്കൂർ ആയിരിക്കണം എന്നാണ്. പക്ഷേ ഒരു തൊഴിലാളി ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ലെന്നും ചെയ്യിക്കരുതെന്നും കർശന വ്യവസ്ഥയുണ്ട്, ഉണ്ണിത്താൻ വിവിരിക്കുന്നു.
രണ്ടുഭാഗമുള്ള അഭിമുഖം പൂർണ്ണമായി ഇവിടെ കാണാം:
















