ഗുവാഹത്തി : ബംഗ്ലാദേശി,റോഹിംഗ്യകളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ തിരികെപ്പിടിച്ചത് 2000 ഏക്കർ ഭൂമി . ബൊംഗൈഗാവ്, മജുലി, ദിബ്രുഗഡ്, നാഗോൺ, ബജാലി, കാംരൂപ്, ലഖിംപൂർ, ദുബ്രി തുടങ്ങിയ ജില്ലകളിലായിരുന്നു വൻതോതിലുള്ള കയ്യേറ്റങ്ങൾ. വൈഷ്ണവ മഠങ്ങളുടെ ഭൂമിയും ബംഗ്ലാദേശികൾ കയ്യടക്കിയിരുന്നു. ഇതും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വൈദ്യുതി വിച്ഛേദിച്ച് , ജല വിതരണം കട്ട് ചെയ്ത ശേഷമായിരുന്നു ഒഴിപ്പിക്കൽ
ജൂലൈ 8 ന്, അസം സർക്കാർ ധുബ്രി ജില്ലയിൽ ബംഗാളി മുസ്ലീങ്ങൾ കയ്യേറിയ 1,150 ഏക്കറിലധികം സർക്കാർ ഭൂമി ഒഴിപ്പിക്കുന്നതിനായി മെഗാ കുടിയൊഴിപ്പിക്കൽ ഡ്രൈവ് നടത്തിയിരുന്നു . ഏകദേശം 1400 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുകൊണ്ട്, ജില്ലയിലെ മൂന്നിടങ്ങളിലായി കുടിയൊഴിപ്പിക്കൽ നടന്നു.ഈ കുടിയൊഴിപ്പിക്കലുകൾ വർഗീയമല്ലെന്നും, മറിച്ച് സർക്കാരിന്റെയും വനഭൂമിയുടെയും നിയമവിരുദ്ധമായ അധിനിവേശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശ്രമമാണെന്നുമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറയുന്നത് .
അനധികൃതമായി കയ്യേറ്റം ചെയ്ത് വീടുകൾ നിർമ്മിച്ച ഭൂമി ഒഴിപ്പിക്കാൻ നിർദ്ദേശിച്ച് ഏകദേശം 100 കുടുംബങ്ങൾക്ക് മുൻകൂർ നോട്ടീസ് നൽകി. വർഷങ്ങളായി ഏകദേശം 1,700 മുസ്ലീം കുടുംബങ്ങൾ വനഭൂമി കയ്യേറി, ക്രമേണ കൂട്ടമായി ജനവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും തോട്ടങ്ങളും മറ്റ് കാർഷിക ഫാമുകളും സ്ഥാപിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവരിൽ ഭൂരിഭാഗവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്.
















