Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മാൽക്കംഗിരിയിൽ സമാധാനം; ഗ്രാമം സുരക്ഷാ സേനയുടെ നിയന്ത്രണത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 12:23 pm IST
in News, India

 

മാൽക്കംഗിരി (ഒഡീഷ): വ്യാപകമായ ആക്രമണം നടന്ന എംവി 26 ്ന്ന മാൽക്കംഗിരി ഗ്രാമം സമാധാനത്തിലേക്ക്. ആദിവാസി വനിതയുവതിയുടെ തലയറ്റ ജഡം പുഴയിൽ കണ്ടെത്തിയതിനെ തുടർന്ന് ആദിവാസി സമൂഹത്തിൽപെട്ടവർ നടത്തിയ ആക്രമണത്തിൽ മാൽക്കംഗിരിയിലെ 26 ാം നമ്പർ ഗ്രാമംതകർന്നടിഞ്ഞു. സുരക്ഷാ സേനകളുടെ സമയോചിത ഇടപെടലും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത പ്രവർത്തനങ്ങളുമാണ് സഹായകമായത്.

രണ്ട് ദിവസം മുമ്പ് തുടങ്ങിയ ആക്രമണം പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രദേശത്തും പുറത്തും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ കൂടുതൽ കുഴപ്പമുണ്ടാക്കാതിരിക്കാനാണ് നിരോധനമെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലായെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സ്ത്രീയുടെ ശിരസ്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തലയറ്റ ജഡം ലകേ പൊഡിയാമി എന്നു പേരുള്ള വിധവയായ 51 കാരിയുടേതാണെന്ന് തിരിച്ചറിഞ്ഞു. രഖേൽഗുഡ ഗ്രാമത്തിൽനിന്നുള്ളയാളാണ് പൊഡിയാമി. ഇവർ ആദിവാസി ഗോത്രത്തിനിന്നുള്ളവരാണ്. ഇതേത്തുടർന്ന് ത്തെ സമീപ ഗ്രാമത്തിൽനിന്നുള്ള സായുധരായ ജനക്കൂട്ടം വില്ലേജ് 26 ൽ ആക്രമണം നടത്തുകയായിരുന്നു.
ബംഗ്ലാദേശിൽനിന്ന് കുടിയേറിയവരാണ് ഈ വില്ലേജിൽ അധികവും. ബംഗ്ലാദേശിൽ മത കലാപമുണ്ടായപ്പോൾ ഇസ്ലാമിക മതതീവ്രവാദികളുടെ ആക്രമണത്തിനിരയായി 50 വർഷം മുമ്പ് കുടിയേറിയവരുടെ തലമുറകളാണ് ഈ ഗ്രാമത്തിൽ. അവർ ഭാരത പൗരത്വം നേടി ഗ്രാമത്തിൽ താമസിക്കുന്നവരാണ്. ഇവർ ബംഗാളി സമൂഹം എന്നാണ് അറിയപ്പെടുന്നത്.
ഈ ഗ്രാമക്കാരിൽ ചിലരാണ് കൊലപാതകികൾ എന്നാരോപിച്ചായിന്നു ആക്രമണം. മണ്ണുകൊണ്ട് നിർമ്മിച്ച വീടുകളാണ് അധികം. 180 വീടുകൾ ആക്രമിക്കപ്പെട്ടു. പലതും തല്ലിത്തകർത്തു. ചിലത് തീവച്ചു. അക്രമത്തിനുശേഷം, ഗോത്രവർഗക്കാരും ബംഗാളി സമൂഹവും തമ്മിലുള്ള വിജയകരമായ ചർച്ചകളിലൂടെ മാൽകാംഗിരി ജില്ലയിലെ എംവി-26 പ്രദേശം സമാധാനത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. റവന്യൂ ഡിവിഷണൽ കമ്മീഷണർ, കളക്ടർ, ഡിഐജി, എസ്പി, മൽകാംഗിരി എംഎൽഎ ഇരു സമുദായങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത സമാധാന സമിതി യോഗം ചേർന്നു.

കർഫ്യൂവിന്റെയും ഇന്റർനെറ്റ് ഷട്ട്ഡൗണിന്റെയും മറവിൽ, അക്രമബാധിതമായ എംവി-26 ദിവസം മുഴുവൻ ശാന്തമായിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ, മേഖലയിൽ നിന്ന് കൂടുതൽ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കർഫ്യൂ തുടരുകയാണ്്, ബുധനാഴ്ച ഉച്ചവരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ബംഗാളികൾക്കെതിരെ ആദിവാസികൾക്കിടയിൽ രോഷം ആളിക്കത്തി. തലയില്ലാത്ത മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച ആദിവാസി ഗ്രാമവാസികൾ, ആ ദിവസം ജില്ലാ ഭരണകൂടത്തിന്റെ നിർബന്ധത്തിന് വഴങ്ങി പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകി. മൃതദേഹത്തിന്റെ തല ഇതുവരെ കണ്ടെത്താനാകാത്തതിനാൽ, കുടുംബം അവരുടെ ആചാരങ്ങൾക്കനുസൃതമായി കളിമൺ തലയുടെ പകർപ്പ് നിർമ്മിച്ച് രഖേൽഗുഡയ്‌ക്ക് സമീപം മൃതദേഹം സംസ്‌കരിച്ചു.

മരിച്ചയാളുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി മോഹൻ ചരൺ മാജി 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു, ജില്ലാ ഭരണകൂടം ശവസംസ്‌കാര ചെലവുകൾക്കായി 30,000 രൂപ അനുവദിച്ചു.

എംവി -26 പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ആദിവാസികൾ കളക്ടർക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. ഏഴ് ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം കൈമാറിയ ഗോത്ര നേതാവ് ബന്ധു മുദുലിയും ജില്ലയിൽ നിന്ന് എല്ലാ ‘അനധികൃത’ ബംഗാളി കുടിയേറ്റക്കാരെയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇരയായ പൊഡാമിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, അവരുടെ കൈവശമുള്ള ഭൂമി ബന്ധുക്കൾക്ക് കൈമാറണമെന്നും, പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags: Clashpoliceinternet#Odish#Malkangiri#MV26
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.