ചെന്നൈ : കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ മാത്രമല്ല ഡിഎംകെ സർക്കാർ ഇപ്പോൾ പ്രധാനമന്ത്രി മോദിയുടെ പ്രസംഗങ്ങളും കോപ്പിയടിക്കാൻ തുടങ്ങിയിരിക്കുന്നു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട് സർക്കാർ ജനങ്ങൾക്കായി പദ്ധതികൾ സൃഷ്ടിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ സ്വന്തം സ്റ്റിക്കറുകൾ ഒട്ടിക്കരുതെന്നുമുള്ള വിമർശനങ്ങൾ തമിഴ്‌നാട്ടിലുടനീളം ഉയർന്നു കഴിഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, നികുതി വിഹിതം, സബ്‌സിഡികൾ, ഗ്രാന്റുകൾ, പദ്ധതികൾക്കുള്ള വിഹിതം, ഹൈവേകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേകൾ തുടങ്ങിയ സർക്കാർ പദ്ധതികൾക്കായി ഏകദേശം 6 ലക്ഷം കോടി രൂപയുടെ ഫണ്ട് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ആവാസ് യോജന , പ്രധാനമന്ത്രിയുടെ ഗ്രാം സഡക് യോജന എന്നിവ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി പോലെയുള്ള പദ്ധതികളാക്കി മാറ്റിക്കഴിഞ്ഞു . പദ്ധതികൾ മാത്രമല്ല ഇപ്പോൾ മോദിയുടെ പ്രസംഗങ്ങളും സ്റ്റാലിൻ അടിച്ചു മാറ്റിക്കഴിഞ്ഞു.
മധുരയിൽ നടന്ന ഒരു നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കവെ, തമിഴ്നാട് CHIP-യിൽ നിന്ന് SHIP-ലേക്ക് പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു. എന്നാൽ ഇത് എവിടെയോ കേട്ടതാണെന്ന് സംശയിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ തിരച്ചിൽ നടത്തിയതോടെ സത്യം പുറത്ത് വന്നു. “ചിപ്പ് നിർമ്മാണം മുതൽ കപ്പൽ നിർമ്മാണം വരെ – ഇന്ത്യ എല്ലാം നിർമ്മിക്കുകയാണ്” എന്ന് പ്രധാനമന്ത്രി മോദി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു . ഇതാണ് സ്റ്റാലിൻ തമിഴ്നാടിന്റെ പേരിലാക്കി കോപ്പിയടിച്ചത് .
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പല ഭാഗങ്ങളും സ്റ്റാലിൻ ഇത്തരത്തിൽ അടിച്ചു മാറ്റുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ പേരും മുഖവും വച്ച് പദ്ധതികൾ നടപ്പാക്കുന്നാതിന് സ്റ്റാലിൻ വിമർശനം ഉയർത്തിയത് ഇതിനാണെന്നാണ് പലരും പറയുന്നത്.
















