Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ ബാബറി മസ്ജിദ് തറക്കല്ലിടലിന് എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായി ഹൂമയൂണ്‍ കബീര്‍; ബിജെപിയെ തടയാന്‍ വര്‍ഗ്ഗീയകലാപം നടത്താന്‍ തൃണമൂല്‍?

ഇക്കുറി മമതയ്‌ക്ക് മുസ്ലിം വോട്ട് ബാങ്ക് കിട്ടില്ലെന്നും മമത തോല്‍ക്കുമെന്നും തൃണമൂല്‍എംഎല്‍എ ഹുമയൂണ്‍ കബീര്‍ പ്രസ്താവിച്ചെങ്കിലും ബംഗാളില്‍ വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ തൃണമൂല്‍ പദ്ധതിയിടുന്നതായി സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 10:43 pm IST
in India
ബാബറി മസ്ജിദ് തറക്കല്ലിടലിനായി ഇഷ്ടികകളുമായി ആളുകള്‍ എത്തുന്നു (ഇടത്ത്) തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ (വലത്ത് താഴെ)

ബാബറി മസ്ജിദ് തറക്കല്ലിടലിനായി ഇഷ്ടികകളുമായി ആളുകള്‍ എത്തുന്നു (ഇടത്ത്) തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ (വലത്ത് താഴെ)

കൊല്‍ക്കത്ത: ഇക്കുറി മമതയ്‌ക്ക് മുസ്ലിം വോട്ട് ബാങ്ക് കിട്ടില്ലെന്നും മമത തോല്‍ക്കുമെന്നും തൃണമൂല്‍എംഎല്‍എ ഹുമയൂണ്‍ കബീര്‍ പ്രസ്താവിച്ചെങ്കിലും ബംഗാളില്‍ വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ തൃണമൂല്‍ പദ്ധതിയിടുന്നതായി സംശയം. ഡിസംബര്‍ ആറിന് ബംഗാളിലെ മൂര്‍ഷിദാബാദില്‍ ബാബ്റി മസ്ജിദ് സ്ഥാപിക്കാന്‍ ഹുമയൂണ്‍ കബീല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ തറക്കല്ലിടല്‍ ചടങ്ങിന് എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായാണ് ഹുമയൂണ്‍ കബീര്‍ എംഎല്‍എ സ്വയം അവകാശപ്പെടുന്നത്.

മൂര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളില്‍ നിന്നുള്ളവര്‍ തിക്കിത്തിരക്കി എത്തിയതോടെ ദേശീയ പാത 12 ല്‍ ട്രാഫിക് തടസ്സം നേരിട്ടു. സൈന്യവും അര്‍ധസൈനികവിഭാഗവും പൊലീസും ശക്തമായ ക്രമസമാധാനപാലനത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നിട്ടും ആളുകള്‍ ഒഴുകിയെത്തി. പല ഭാഗങ്ങളില്‍ നിന്നും ഇഷ്ടികകളും പണവും എത്തിയിരുന്നു. സൗത്ത് 24 പര്‍ഗാനാസിലെ നോര്‍ത്ത് ദിനജ് പൂര്‍, കാന്നിംഗ് എന്നിവിടങ്ങളില്‍ നിന്നു വരെ ഇഷ്ടികകള്‍ എത്തിയിരുന്നു. പള്ളി പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്നും അല്‍പം അകലെയായാണ് തറക്കല്ലിടല്‍ ചടങ്ങിനുള്ള സ്റ്റേജ് ഉയര്‍ത്തിയിരുന്നത്. ഇവിടെ റിബ്ബണ്‍ മുറിച്ചയായിരുന്നു ഹുമയൂണ്‍ കബീര്‍ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. “40 കോടി മുസ്ലിങ്ങള്‍ ഉള്ള ഈ രാജ്യത്ത്, നാല് കോടിമുസ്ലിങ്ങള്‍ ഉള്ള ബംഗാളില്‍ ഒരു പള്ളി പണിതുകൂടെ?”- ഹുമയൂണ്‍ കബീര്‍ ചോദിച്ചു. പരമാവധി മതവികാരം ആളിക്കത്തിക്കുന്ന രീതിയിലായിരുന്നു ഹുമയൂണ്‍ കബീറിന്റെ പ്രസംഗം.

ബാബ് റി മസ്ജിദ് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹുമയൂണ്‍ കബീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി മമത പരസ്യമായി പ്രസ്താവിച്ചെങ്കിലും ഇതിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി പറയുന്നു. ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ ഇക്കാര്യം വ്യക്തമായി തന്റെ പ്രസ്താവനയില്‍ സൂചിപ്പിച്ചിരുന്നു. “ഇത് തൃണമൂലിന്റെ ഒരു അളന്നുമുറിച്ചുള്ള നീക്കമാണ്. ഹുമയൂണ്‍ കബീറിനെ സസ്പെന്‍റ് ചെയ്തു എന്നത് മമതയുടെ വെറും ഷോ മാത്രമാണ്. അങ്ങിനെയെങ്കില്‍ എന്തുകൊണ്ട് ബാബറി മസ്ജിദിന്റെ തറക്കലിടല്‍ പ്രഖ്യാപിച്ച ഹുമയൂണ്‍ കബീറിനെ അറസ്റ്റു ചെയ്തില്ല? മമതയുടെ പാര്‍ട്ടി ബാബറിനൊപ്പം നില്‍ക്കുന്നു. എന്നാല്‍ ഞങ്ങള്‍ അത് സമ്മതിക്കില്ല”.

ഒരു വര്‍ഗ്ഗീയകലാപം സൃഷ്ടിക്കുക വഴി ബിജെപിയുടെ സാധാരണക്കാരിലേക്കുള്ള വലിയ മുന്നേറ്റം തടയുകയാണ് ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭാഗം സീറ്റുകള്‍ നേടി മമത ബാനര്‍ജി മൂന്നാമതും അധികാരത്തില്‍ എത്തിയെങ്കിലും വോട്ട് ശതമാനത്തിന്റെ കാര്യത്തില്‍ ബിജെപി വന്‍മുന്നേറ്റം നടത്തിയിരുന്നു. തൃണമൂലിന് 47 ശതമാനം വോട്ടുകള്‍ ലഭിച്ചെങ്കില്‍ ബിജെപി 38.1ശതമാനം വോട്ടുകള്‍ പിടിച്ചിരുന്നു. ഇത് ബിജെപിയുടെ പടിപടിയായ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. 2006ല്‍ ബിജെപിയ്‌ക്ക് 1.93 ശതമാനം വോട്ടുകള്‍ ആണ് ലഭിച്ചതെങ്കില്‍ 2011ല്‍ ബിജെപിയുടെ വോട്ട് ശതമാനം 6.52 ശതമാനമായി ഉയര്‍ന്നു. 2016ല്‍ അത് വീണ്ടും 10.16 ശതമാനമായി. 2021ല്‍ ആകട്ടെ ഈ വോട്ടിംഗ് ശതമാനത്തില്‍ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. അതാണ് 38.1 ശതമാനം.

ബംഗാളിലെ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മമത സര്‍ക്കാരിന്റെ ഒട്ടേറെ വന്‍ അഴിമതികള്‍. ബിജെപി പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മമതയുടെ മരുമകനായ അഭിഷേഖ് ബാനര്‍ജിയുടെ കരിമണല്‍ കടത്ത് അഴിമതി അതില്‍ ഒന്നാണ്. അധ്യാപകനിയമനത്തിലെ കൈക്കൂലിയും കോടികളുടെ അഴിമതിയായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ വര്‍ധിച്ചതായി കടന്നുപോയ അഞ്ച് വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചു. ഒട്ടേറെ കൂട്ടബലാത്സംഗക്കേസുകള്‍ ഉണ്ടായി. ഇതിലും ബിജെപി ശക്തമായി ഇടപെടല്‍ നടത്തിയിരുന്നു. ക്രമസമാധാനരംഗത്തെ തകര്‍ച്ച, വ്യാവസായിക വളര്‍ച്ചയിലെ മുരടിപ്പ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളില്‍ മുഖഛായ നഷ്ടപ്പെട്ട നിലയിലാണ് മമത. ഇതെല്ലാം ഒരു വര്‍ഗ്ഗീയകലാപത്തിലൂടെ മറയ്‌ക്കാന്‍ തൃണമൂല്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. താന്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനൊപ്പം ചേര്‍ന്ന് കൂട്ടുമുന്നണിയുണ്ടാക്കും എന്ന് ഹുമയൂണ്‍ കബീര‍് അവകാശപ്പെടുന്നുണ്ടെങ്കിലും പിന്നീട് മമതയും ഹുമയൂണ്‍ കബീറും തമ്മില്‍ ധാരണയുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

Tags: Bricks for BabrimasjidBengalCommunal violenceMamata BanerjeeBabrimasjidMurshidabadHumayun KabirBabrimasjid in Bengal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

India

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

India

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.