ന്യൂദല്‍ഹി: രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അന്ത്യശാസനം ഫലിച്ചു. ഏകദേശം 1800 ഫ്ലൈറ്റുകള്‍ പഴയതുപോലെ പറക്കാന്‍ തുടങ്ങി. 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്നര്‍ത്ഥം. വിമാനടിക്കറ്റെടുത്തിട്ടും പറക്കാന്‍ കഴിയാത്ത യാത്രക്കാര്‍ക്ക് ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നൽകി.
ഞായറാഴ്ച കേന്ദ്രവ്യോമയാനമന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല‍്കി.തിങ്കളാഴ്ച തന്നെ വിമാനക്കമ്പനിയുടെ സിഇഒയും സിഒഒയും ഒപ്പുവെച്ച് മറുപടി സമര്‍പ്പിക്കപ്പെട്ടു. അഞ്ച് പ്രധാന കാരണങ്ങളാണ് വിമാനസര്‍വ്വീസിലെ കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നാണ് ഇന്‍ഡിഗോ വിമാനക്കമ്പനി നല്‍കിയ വിശദീകരണം.
ഇപ്പോള്‍ 90 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചു കഴിഞ്ഞതായി ഇന്‍ഡിഗോ സിഇഒ അറിയിച്ചു. ശക്തമായ നടപടിയെടുക്കുമെന്ന് ബോധ്യപ്പെട്ടതോടെ ഈ വിമാനക്കമ്പനി ഉണര്‍ന്നുപ്രവര്‍ത്തിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. ഇത്രയധികം വിമാനങ്ങൾ റദ്ദാക്കാൻ കാരണമായ പ്രതിസന്ധിക്ക് ഉത്തരവാദി ഇൻഡിഗോയുടെ ആഭ്യന്തര സംവിധാനത്തിലെ പിഴവാണെന്നും രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടി നൽകവെ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.
വിമാനടിക്കറ്റെടുത്തിട്ടും പറക്കാന്‍ കഴിയാത്ത യാത്രക്കാര്‍ക്ക് ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയം വിശദീകരിച്ചു. . നവംബർ 21 മുതൽ ഡിസംബർ 7 വരെയുള്ള കാലയളവിൽ വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകേണ്ടിയിരുന്ന തുകയാണ് തിരികെ നൽകിയത്. ഈ ദിവസങ്ങളിലുണ്ടായ ഇൻഡിഗോ പ്രതിസന്ധി 5.8 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തിന്റെ ശോഭകെടുത്താന്‍ അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇന്‍ഡിഗോ വിമാനക്കമ്പനിയിലുണ്ടായ യാത്രാപ്രതിസന്ധി എന്നാണ് ആരോപിക്കപ്പെടുന്നത്. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനവദിക്കാന്‍ നിര്‍ദേശിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായതെന്ന വ്യാജപ്രചാരണമാണ് ബിജെപി വിരുദ്ധ മീഡിയകളും സമൂഹമാധ്യമങ്ങളില്‍ എന്‍ജിഒ സംഘങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷെ നവമ്പറില്‍ ഒപ്പുവെച്ച കരാറിന്റെ പ്രത്യാഘാതം എത്രയോ നാളുകള്‍ക്ക് ശേഷം പുടിന്റെ ഇന്ത്യാസന്ദര്‍ശനനാളുകളില്‍ തന്നെ സംഭവിച്ചു എന്നതാണ് ഗൂഢാലോചന വെളിവാക്കുന്നത്. സമൂഹമാധ്യമഇന്‍ഫ്ലുവന്‍സര്‍മാരും ഈ യാത്രാപ്രതിസന്ധിയെക്കുറിച്ച് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
















