കൊച്ചി: കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിലെ വിധി കേൾക്കാനായി പ്രതിപ്പട്ടികയിലുള്ള ദിലീപ് കോടതിയിലേക്ക് പുറപ്പെട്ടു.മലയാള സിനിമയാകെ പ്രതിസന്ധിയിലാണ്. ഈ വിധി സിനിമയെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ആകാംഷ മോളിവുഡിലുമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള പ്രധാന നടന്മാരും തല്‍സമയം ഈ കേസിനെ വീക്ഷിക്കുന്നുണ്ട്. തന്നെ കുറ്റവിമുക്തനാക്കുമെന്നാണ് ദിലീപ് പങ്കുവയ്‌ക്കുന്ന പ്രതീക്ഷ.
2017 ഫെബ്രുവരി 17-ന് പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. കൊച്ചിക്ക് പുറത്ത് വെച്ച് ഓടുന്ന വാഹനത്തിൽ നടിയെ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോവുകയും, രണ്ട് മണിക്കൂറോളം ഒരു സംഘം ആളുകൾ ആക്രമിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഈ സംഭവം ചിത്രീകരിക്കുകയും, നടിയെ ബ്ലാക്ക് മെയിൽ ചെയ്യാനായി ഉപയോഗിക്കുകയും ചെയ്തതായി ആരോപണമുണ്ട്.
കേസില്‍ അന്തിമവിധി പ്രഖ്യാപിക്കാനിരിക്കെ എറണാകുളം പ്രിന്‍സിപ്പല്‍ കോടതി പരസരത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്. എറണാകുളം സെന്‍ട്രല്‍ എസി രാജ് കുമാര്‍ അടക്കമുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും കോടതി പരിസരത്തേക്ക് എത്തിക്കഴിഞ്ഞു.
വിധി അറിയാനായി പൊതുജനങ്ങളുടെ തിരക്ക് കോടതിപരിസരത്തുണ്ടാകുമെന്നുള്ള നിഗമനത്തിലാണ് വലിയ സുരക്ഷ ഒരുക്കുന്നത്. തിരക്കിനെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനാലാണ് രാവിലെ മുതല്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കോടതി പരിസരത്ത് വിന്യസിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















