ലഖ്നൗ : പശ്ചിമ ബംഗാളിൽ നിർമ്മിക്കുന്ന ബാബറി മസ്ജിദിനെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും രൂക്ഷമായ ആക്രമണം നടത്തി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ഞായറാഴ്ച ഝാൻസി സന്ദർശിച്ചപ്പോളാണ് ബാബറിന്റെ പേരിലുള്ള ഒരു കെട്ടിടവും അവിടെ പണിയാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമായി മുന്നറിയിപ്പ് നൽകിയത്.
ബാബറിന്റെ പേരിൽ ഒരു പള്ളി പണിതാൽ അത് അവരുടെ അവസാനമായിരിക്കും
അയോധ്യയിൽ ബാബറിന്റെ പേരിലുള്ള യഥാർത്ഥ ഘടന തകർന്നതിനാൽ പശ്ചിമ ബംഗാളിൽ ആരെങ്കിലും ബാബറിന്റെ പേരിലുള്ള ഒരു ഘടന നിർമ്മിച്ചാൽ അവരെ എതിർക്കുക മാത്രമല്ല നശിപ്പിക്കുകയും ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ ഇത് രാമഭക്തരെയും ദേശസ്നേഹികളെയും അപമാനിക്കുന്നതാണ്. നിങ്ങൾക്ക് ഒരു പള്ളി പണിയണമെങ്കിൽ അത് പണിയുക, പക്ഷേ ബാബറിന്റെ പേരിൽ അത് അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2026 ൽ പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ഇത്തരക്കാരെ വച്ചുപുറപ്പിക്കില്ലെന്നും മൗര്യ തുറന്നടിച്ചു.
















