കൊൽക്കത്ത : ബാബറി മസ്ജിദിലൂടെ ലോകം മുസ്ലീങ്ങളുടെ ശക്തി കാണുമെന്ന് എം എൽ എ ഹുമയൂൺ കബീർ . ബംഗാളിലെ മൂർഷിദാബാദിൽ ഇന്ന് പുതിയ ബാബറി മസ്ജിദിന് തറക്കല്ലിടുന്നതിന് മുന്നോടിയായാണ് കബീറിന്റെ ഈ പ്രസ്താവന . സൗദിയിൽ നിന്നുള്ള ഇസ്ലാം പുരോഹിതന്മാരും സ്ഥലത്തെത്തിയിട്ടുണ്ട് . ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കർശന സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബംഗ്ലാദേശികൾ , റോഹിംഗ്യകൾ എന്നിവരടക്കം മുപ്പതിനായിരത്തോളം മുസ്ലീങ്ങളെ അണിനിരത്തി ശക്തിപ്രകടനം നടത്താനാണ് ഹുമയൂൺ കബീർ ലക്ഷ്യമിടുന്നത് .
മുപ്പതിനായിരം ആളുകൾ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഹുമയൂൺ കബീർ പറയുന്നത് . മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മതനേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് . ‘ സൗദിയിൽ നിന്നുള്ള രണ്ട് ഖാസിമാർ രാവിലെ പ്രത്യേക വാഹനത്തിൽ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് എത്തും ‘ ഹുമയൂൺ കബീർ പറഞ്ഞു. കല്ലുകളുമായി റോഹിംഗ്യകൾ അടക്കം എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തെ ഏക വടക്ക്-തെക്ക് പ്രധാന പാതയായ NH-12 ന് സമീപമുള്ള വലിയ വേദിയിൽ ഒരുക്കങ്ങൾ പൂർത്തിയായിവരികയാണ്. കൽക്കട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രദേശത്ത് 3,000-ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. പോലീസും ആർഎഎഫും കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് .
















