തിരുവനന്തപുരം: ‘നിഷ്പക്ഷനായ’ പ്രസിഡന്റിനെ കുടിയിരുത്തി, ശബരിമലയിലെ സ്വർണ്ണക്കൊള്ള തെരഞ്ഞെടുപ്പുകാലത്ത് മറച്ചുപിടിക്കാനുള്ള പിണറായി സർക്കാരിന്റെ ഒരു ശ്രമംകൂടി പാളി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച് ഹർജി കോടതി ഫലയിൽ സ്വീകരിച്ചു. ഒന്നുകിൽ ജയകുമാർ പ്രസിഡന്റ് സ്ഥാനം ഒഴിയണം, അല്ലെങ്കിൽ സർക്കാർ മാറ്റണം.
ചട്ടം ലംഘിച്ചാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥാൻ ബി. അശോക് സമർപ്പിച്ച ഹർജിയാണ് കോടതി ഫലയിൽ സ്വീകരിച്ചത്.
ജയകുമാർ ഇപ്പോൾ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്, കേരള (ഐഎംജി)
ഡയറ്കടറാണ്. ഈ സർക്കാർ സ്ഥാപനത്തിൽനിന്ന് ശമ്പളവും വാങ്ങുന്നുണ്ട്. അപ്പോൾ മറ്റൊരു സർക്കാർ നിയന്ത്രിത സംവിധാനമായ ദേവസ്വം ബോർഡിന്റെ തലപ്പത്ത് ഉത്തരവാദിത്വമേറ്റെടുക്കാനാവില്ല. അത് ചട്ടവിരുദ്ധമാണ് എന്നാണ് അശോകിൻെ ഹർജി. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് നിയോഗിക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ജയകുമാറിന്റെ നിയമനമെന്നും അശോക് വാദിക്കുന്നു.
ഐഎംജി തലപ്പത്തുനിന്നു രാജിവെച്ചിട്ടില്ലെന്നും ശമ്പളം പറ്റുന്നില്ലെന്നും വൈകാതെ ഐഐഎം പദവി ഒഴിയുമെന്നും ജയകുമാർ പ്രതികരിച്ചു. ഇതോടെ കേസ് ജയകുമാർതന്നെ ശരിവെച്ചവെന്നും ബി. അശോക് പ്രതികരിച്ചു.
പിണറായി സർക്കാർ ഭരണ നിർവഹണ മേഖലയിൽ, പ്രത്യേകിച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തുടർച്ചയായി നടത്തുന്ന താന്തോന്നിത്ത നിലപാടുകളിലൊന്നാണ് ജയകുമാറിന്റെ നിയമനം. ബി. അശോക് ഐഎഎസ്സിനെ പല തരത്തിൽ പിണറായി സർക്കാർ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടി.പി. സെൻകുമാറിനെതിരേ എടുത്ത നടപടി തെറ്റായി എന്ന് ട്രിബ്യൂണൽ വിധിച്ച് കോടതിയിൽനിന്നും തിരിച്ചടി കിട്ടിയിട്ടും വാശിയോടെ പിണറായി സർക്കാർ നടത്തുന്ന നീക്കങ്ങളിൽ മറ്റൊന്നാണ് ഈ ചട്ട ലംഘനം.
ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉയർത്തിയ ജനവികാരം മറയ്‌ക്കാൻ പിണറായി സർക്കാർ നിയോഗിച്ച് രണ്ട് ദേവസ്വം പ്രസിഡന്റുമാർ സ്വർണ്ണക്കൊള്ളയ്‌ക്ക് പിടിയിലായി ജയിലിലാണ്. ഈ സാഹചര്യത്തിൽ വിശ്വാസികളെ വഞ്ചിക്കാൻ നടത്തിയതാണ് ജയകുമാറിന്റെ തട്ടിക്കൂട്ട് നിയമനം. അതാണിപ്പോൾ ചട്ടലംഘനമാണെന്ന് തെളിയുന്നത്.
സ്ഥാനമേറ്റ് ജയകുമാർ ഇതുവരെ എടുത്ത എല്ലാ നടപടികളും റദ്ദാക്കപ്പെടുകയോ നിർവീര്യമാക്കപ്പെടുകയോ ആണ് ഈ ഹർജിയോടെ.
















