Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം മുംബൈയെ അട്ടിമറിച്ചു; വിജയം 15 റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 04:50 am IST
in Cricket

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ മുംബൈയ്‌ക്കെതിരെ കേരളത്തിന് ആവേശ വിജയം. 15 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. എന്‍.എം. ഷറഫുദ്ദീന്റെ ഓള്‍ റൗണ്ട് മികവും കെ.എം. ആസിഫിന്റെ ഉജ്ജ്വല ബൗളിങ്ങുമാണ് കേരളത്തിന് വിജയം ഒരുക്കിയത്. ഷറഫുദ്ദീനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

കഴിഞ്ഞ സീസണിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ കേരളം മുംബൈയെ തോല്‍പ്പിച്ചിരുന്നു. വെല്ലുവിളിയുയര്‍ത്താവുന്ന 179 റണ്‍സിന്റെ ലക്ഷ്യമാണ് കേരളം മുംബൈയ്‌ക്ക് മുന്നില്‍ വച്ചത്. ഓള്‍ റൗണ്ട് പ്രകടനം കാഴ്‌ച്ചവച്ച ഷറഫുദ്ദീന്‍ അവര്‍ക്ക് തുടക്കത്തിലേ കനത്ത തിരിച്ചടി നല്‍കി. സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറികളുമായി മികച്ച ഫോമില്‍ കളിക്കുന്ന ആയുഷ് മാത്രെയെ(മൂന്ന്) പുറത്താക്കി ഷറഫുദ്ദീന്‍ കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. പക്ഷെ സര്‍ഫറാസ് ഖാനും അജിങ്ക്യ രഹാനെയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് വിഘാതം സൃഷ്ടിച്ചു. രഹാനയെ(32) വിഘ്‌നേഷ് പുത്തൂരും സര്‍ഫറാസ് ഖാനെ(52) അബ്ദുള്‍ ബാസിദും പുറത്താക്കിയതോടെ കളിയില്‍ വീണ്ടും കേരളത്തിന്റെ കൈയ്യിലായി. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ(32) ബാറ്റിങ്ങില്‍ കേരള പ്രതീക്ഷകള്‍ അസ്തമിച്ചതാണ്. 18-ാം ഓവര്‍ എറിയാനെത്തിയ കേരളത്തിന്റെ കെ.എം. ആസിഫ് മത്സരത്തിന്റെ വിധിമാറ്റിയെഴുതി. സൂര്യകുമാര്‍ അടക്കം മൂന്ന് മുംബൈ ബാറ്റര്‍മാരെ ആ ഓഴറില്‍ ആസിഫ് തിരിച്ചയച്ചു. ആദ്യ പന്തില്‍ സൈറാജ് പാട്ടിലിനെ മടക്കിയ ആസിഫ് മൂന്നാം പന്തില്‍ സൂര്യകുമാര്‍ യാദവിനെയും നാലാം പന്തില്‍ ശാര്‍ദ്ദൂല്‍ ഠാക്കൂറിനെയും വീഴ്‌ത്തി.

നാല് വിക്കറ്റിന് 148 റണ്‍സെന്ന നിലയില്‍ നിന്നും ഏഴ് വിക്കറ്റിന് 149 റണ്‍സെന്ന നിലയിലേക്ക് മുംബൈ തകര്‍ന്നടിഞ്ഞു. അവസാന ഓവറില്‍ വീണ്ടും രണ്ട് വിക്കറ്റുകളുമായി ആസിഫ് കേരളത്തിന് വിജയം സമ്മാനിച്ചു. 3.4 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ആസിഫ് അഞ്ച് വിക്കറ്റ് നേടിയത്. രണ്ട് വിക്കറ്റ് വീഴ്‌ത്തിയ വിഘ്‌നേഷ് പൂത്തൂരും കേരള ബൗളിങ് നിരയില്‍ തിളങ്ങി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് നല്‍കിയത്. 28 പന്തുകളില്‍ സഞ്ജു 46 റണ്‍സ് നേടി. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. രോഹന്‍ കുന്നുമ്മല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് അസറുദ്ദീനും(32) വിഷ്ണു വിനോദും(40) ചേര്‍ന്ന 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന് കരുത്ത് പകര്‍ന്നത്. അവസാന ഓവറുകളില്‍ കൂറ്റനടികളുമായി ഷറഫുദ്ദീന്‍ (പുറത്താകാതെ 15 പന്തുകളില്‍ 35 റണ്‍സ്) പുറത്താകാതെ നിന്ന് പൊരിതിയത് കേരള സ്‌കോറിങ്ങിന് വിലപ്പെട്ട സംഭാവനയായി.

Tags: syed mushtaq ali trophyKerala vs mumbai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: ജാര്‍ഖണ്ഡ് ജേതാക്കള്‍

ആറാമത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 കിരീടവുമായി മുംബൈ ക്രിക്കറ്റ് ടീം
Cricket

മുംബൈയ്‌ക്ക് രണ്ടാം കിരീടം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

മുംബൈ ബാറ്റര്‍ അജിങ്ക്യ രഹാനെ, മധ്യപ്രദേശ് നായകന്‍ രജത്ത് പട്ടീദാര്‍
Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈ- മധ്യപ്രദേശ് കിരീടപ്പോര്

Cricket

സയിദ് മുഷ്താഖ് അലി ട്രോഫി: ഇന്ന് ക്വാര്‍ട്ടര്‍ പോരുകള്‍

Cricket

സയിദ് മുഷ്താഖ് അലി ട്രോഫി: ബഡാ ബറോഡ 349/5; ട്വിന്റി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.