കൊച്ചി: ഏറ്റവും കൂടുതല്‍ വെട്ടുകള്‍ കൊണ്ട് മരിച്ചത് വടകര എംഎല്‍എ രമയുടെ ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരനല്ല, ആര്‍എസ്എസിന്റെ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററാണെന്ന് സാമൂഹ്യനിരീക്ഷകനായ ടി.ജി. മോഹന്‍ദാസ്.
കേരളത്തിന് പൊതുവേ ഒരു ധാരണയുണ്ട്. ഏറ്റവും കൂടുതല്‍ വെട്ടുകള്‍ കൊണ്ട് മരിച്ചത് ടി.പി. ചന്ദ്രശേഖരനാണെന്ന്. ഇത് ശരിയല്ല. സിപിഎം ഗുണ്ടകളുടെ 51 വെട്ടുകള്‍ ഏറ്റാണ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. പക്ഷെ സിപിഎം ഗുണ്ടകളുടെ 55 വെട്ടുകള്‍ ഏറ്റാണ് സ്കൂള്‍ അധ്യാപകനായ ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടത്. അതായത് ടിപിയേക്കാള്‍ നാല് വെട്ട് കൂടുതല്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. – ടിജി. മോഹന്‍ദാസ് പറഞ്ഞു.
പക്ഷെ ടി.പി. ചന്ദ്രശേഖരന്‍ മുന്‍ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരയച്ച ഗുണ്ടകളുടെ 51 വെട്ടുകള്‍ ഏറ്റുവാങ്ങിയത് വലിയ വാര്‍ത്തയായത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ സംഘപരിവാറുകാരനായതു കൊണ്ടാകണം കേരളത്തിലെ പരമ്പരാഗത മാധ്യമങ്ങള്‍ക്ക് വെട്ടുകളുടെ എണ്ണം വലിയ വാര്‍ത്തയാക്കാതിരുന്നത്. – ടി.ജി. മോഹന്‍ദാസ് പറയുന്നു.
1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളിൽ ക്ലാസ്സെടുക്കുന്നതിനിടെയാണ് കെ.ടി ജയകൃഷ്ണൻ വധിക്കപ്പെടുന്നത്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന അദ്ദേഹത്തെ വിദ്യാർഥികളുടെ മുന്നിലിട്ടാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. ബി.ജെ.പി നേതാവും സ്കൂൾ അദ്ധ്യാപകനുമായിരുന്ന കെ.ടി.ജയകൃഷ്ണൻ മാസ്റ്ററെ 1999-ൽ ക്ലാസ് മുറിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ വധം എന്ന് അറിയപ്പെടുന്നത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെല്ലം സി.പി.എം പ്രവർത്തകരായിരുന്നു. കഴിഞ്ഞ ദിവസമാണ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്റെ 26ാം വാര്‍ഷികദിനം.
















