ലക്നൗ : ഉത്തർപ്രദേശിൽ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കാൻ തീരുമാനം . കഴിഞ്ഞ ദിവസം നടന്ന ഡൽഹിയിലെ 10 ജൻപഥിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത് . രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ, സംസ്ഥാന പ്രസിഡന്റ് അജയ് റായ്, മുതിർന്ന നേതാക്കളായ പ്രമോദ് തിവാരി, ഉജ്ജ്വൽ രാമൻ സിംഗ്, ഇമ്രാൻ മസൂദ്, തനുജ് പുനിയ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.
സഖ്യത്തിന്റെ സാധ്യതയും ചർച്ച ചെയ്യപ്പെട്ടു, സംഘടനാ ആശയക്കുഴപ്പം ഒഴിവാക്കാൻ അവസാന നിമിഷത്തിലല്ല, മറിച്ച് സഖ്യ തീരുമാനങ്ങൾ നേരത്തെ എടുക്കണമെന്ന് നിരവധി നേതാക്കൾ വ്യക്തമാക്കി.
‘ പൂർണ്ണ ശക്തിയോടെയും ഊർജ്ജസ്വലതയോടെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രവേശിക്കണം . ” എന്ന് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. എസ്‌ഐആർ വിഷയത്തിലും വോട്ട് മോഷണത്തിലും സൂക്ഷ്മ നിരീക്ഷണം നടത്താനും രാഹുൽ നിർദ്ദേശിച്ചു. ബീഹാറിൽ ഉണ്ടായ അനുഭവം ഇനി ഉണ്ടാകരുതെന്നും രാഹുൽ ഓർമ്മിപ്പിച്ചു.
















