തിരുവനന്തപുരം: കിഫ്ബി മസാലാ ബോണ്ട് കേസിൽ ഇ ഡി യുടെ നോട്ടീസ് കിട്ടിയ മുൻ ധനമന്ത്രി ആ വിഷയം മാറ്റി വിവാദം മറ്റൊന്നാക്കാൻ കൊണ്ടു പിടിച്ച ശ്രമത്തിലാണ്. കേന്ദ്ര സർക്കാർ, മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധിതമല്ലെന്ന് പ്രഖ്യാപിച്ച സാരഥി ആപ്പിനെക്കുറിച്ച് ഐസക് പകുതി വിവരവും സങ്കൽപ്പവും ചേർത്ത് നീണ്ട ‘ ലേഖനം ‘ എഴുതി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. സി പി എം അണികൾ കൈയടിച്ചും കൈ പൊക്കിയും പിന്തുണച്ചെങ്കിലും സാങ്കേതിക ജ്ഞാനികൾ ഐസക്കിനെ കണക്കിന് വിമർശിച്ചു.
അതിൽ സാങ്കേതിക വിദഗ്ധനും സാമൂഹ്യ നിരീക്ഷകനുമായ സോമരാജപണിക്കരുടെ പ്രതികരണം ഐസക് വീർപ്പിച്ചുയർത്തിയ വലിയ ബലൂണിനെ മൊട്ടുസൂചി കൊണ്ട് തൊട്ട് പൊട്ടിച്ചു കളയുന്നതു പോലെയായി.
നോട്ട് നിരോധനത്തിൽ, ഡിജിറ്റൽ പേമെൻ്റ് കാര്യത്തിൽ, ജി എസ് ടി കാര്യത്തിൽ തുടങ്ങി പറഞ്ഞ സകല അഭിപ്രായങ്ങളിലും തോറ്റു മടങ്ങിയ ഐസക്കിന്റെ സാരഥി ആപ് വിഷയത്തിലെ വിശദീകരണവും പരിഹാസ്യമായി.
സോമരാജൻ പണിക്കർ ഐസക്കിന്റെ പോസ്റ്റ് ഷെയർ ചെയ്ത് പറഞ്ഞതിങ്ങനെ: ” നമുക്ക് പഴയ നോക്കിയ 3120 വല്ലോം മതിയാരുന്നു. അതാകുമ്പോൾ വിളിക്കാനും എസ്എംഎസ് അയയ്‌ക്കാനും ഉള്ളതായതിനാൽ ചാരക്കണ്ണുകൾ അതിൽ വർക്കു ചെയ്യില്ലല്ലോ.
ആൻഡ്രോയ്ഡ് ഫോൺ അറബിക്കടലിൽ എന്ന മുദ്രാകാവ്യം മതിയെന്നു തോന്നുന്നു… ”
കടുത്ത വിമർശനത്തിന്റെ ആക്ഷേപ ഹാസ്യം നിറഞ്ഞ, സോമരാജൻ പണിക്കരുടെ ആ പ്രതികരണം പൂർണ്ണമായി ഇങ്ങനെ:
”
ഇത്രയും ഗവേഷണം ഗൂഗിൾ പോലും നടത്തിയിട്ടില്ല …
സർ ന്റെ ലേഖനങ്ങൾ വായിക്കാൻ ഒരു പ്രത്യേക താൽപ്പര്യം ഉണ്ട്..
എത്ര മനോഹരമായാണ് അദ്ദേഹം പൗരന്റെ പ്രധാന നീക്കങ്ങളും നോട്ടവും നടപ്പും ഇരിപ്പും വർത്തമാനവും ആശയവിനിമയവും ഒക്കെ സർക്കാർ ഡൽഹിയിൽ ഇരുന്നു വീക്ഷിച്ച് പിടിക്കേണ്ടവരെ പിടിക്കുകയും ഒതുക്കേണ്ടവരെ ഒതുക്കുകയും ചെയ്യുമെന്നും ഒക്കെ ഉദാഹരണ സഹിതം വിവരിച്ചു തരുന്നത്..
140 കോടി ജനങ്ങളിൽ 100 കോടി മൊബൈൽ ഫോൺ എങ്കിലും ഉണ്ടെങ്കിൽ ഈ ഡാറ്റാ എല്ലാം കൂടി വിറ്റു കിട്ടുന്ന ആദായം വേറെ …
നമുക്ക് പഴയ നോക്കിയ 3210 യോ വല്ലതും മതിയാരുന്നു…
അതാവുമ്പോൾ ഫോൺ വിളിക്കാനും എസ്.എം.എസ് അയക്കാനും മാത്രം ഉള്ളതായതിനാൽ സർക്കാറിന്റെ ചാരക്കണ്ണുകൾ അതിൽ വർക്ക് ചെയ്യില്ലല്ലോ…
ആൻഡ്രോയിഡ് ഫോൺ അറബിക്കടലിൽ …
എന്ന മുദ്രാവാക്യം മതിയെന്നു തോന്നുന്നു..
ഐ ഫോണുകൾ ഇനി വേണ്ടേ വേണ്ട ….
എന്നു കൂടി ഒരു മുദ്രാവാക്യം റഡിയാക്കണം..
എങ്ങിനെയുണ്ട്….
ആഹാ ..നമ്മളോടാ കളി..?”
















