കാബൂൾ: അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയായ ഖോസ്റ്റിൽ 13 വയസ്സുള്ള ഒരു ആൺകുട്ടി തന്റെ കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ വധശിക്ഷയ്‌ക്ക് വിധേയനാക്കി. അഫ്ഗാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു വധശിക്ഷ. 80,000 ത്തോളം പേരുടെ മുന്നിൽ വച്ചാണ് പതിമൂന്നുകാരൻ ശിക്ഷ നടപ്പാക്കിയത്.
ശിക്ഷ നടപ്പാക്കാൻ താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള വധശിക്ഷയ്‌ക്ക് അനുവാദം നൽകിയിരുന്നു. പരസ്യ വധശിക്ഷയുടെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. ക്യാമറകളുള്ള ഫോണുകൾ നിലവിൽ അഫിഗാനിസ്ഥാനിൽ നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് അവഗണിച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താലിബാൻ നിയമ പ്രകാരം ഇരകളുടെ ബന്ധുക്കൾക്ക് കുറ്റവാളിയോട് ക്ഷമിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഈ വഴി ആൺകുട്ടി നിരസിക്കുകയായിരുന്നു. തുടർന്ന് താലിബാൻ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.
പരസ്യമായ വധശിക്ഷ അന്താരാഷ്‌ട്രതലത്തിൽ അപലപിക്കപ്പെട്ടു, ഐക്യരാഷ്‌ട്രസഭയുടെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് ഇതിനെ “മനുഷ്യത്വരഹിതവും ക്രൂരവും അന്താരാഷ്‌ട്ര നിയമത്തിന് വിരുദ്ധവുമാണ്” എന്ന് വിശേഷിപ്പിച്ചു. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം താലിബാൻ നടത്തുന്ന 11-ാമത്തെ വധശിക്ഷയാണിതെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി അറിയിച്ചു.
വധശിക്ഷ നടപ്പാക്കുന്നത് കാണാൻ ഇരകളുടെ ബന്ധുക്കൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ ഖോസ്റ്റിലെ സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ ഒത്തുകൂടി. വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ, ആളുകൾ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കി.
















