Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂമ്പാരമേഘങ്ങള്‍ ഉയര്‍ത്തുന്നത് സംയുക്ത കാലാവസ്ഥ ഭീഷണികളെന്ന് കുസാറ്റ് പഠനം

ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍

അനൂപ് ഒ.ആര്‍. by അനൂപ് ഒ.ആര്‍.
Dec 3, 2025, 07:45 am IST
in Kerala, India

കൊച്ചി: സംസ്ഥാനത്ത് വേനല്‍ക്കാലത്തും (പ്രീമണ്‍സൂണ്‍) തുലാമഴ സീസണിലും(പോസ്റ്റ് മണ്‍സൂണ്‍) വേഗത്തില്‍ രൂപപ്പെടുന്ന കൂമ്പാരമേഘങ്ങള്‍ സംയുക്ത കാലാവസ്ഥ ഭീഷണികള്‍ക്ക് കാരണമാകുന്നതായി കുസാറ്റ് പഠനം. മിന്നല്‍, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്, കനത്ത മഴ എന്നീ മൂന്ന് പ്രതിഭാസങ്ങളാണ് ഈ സമയങ്ങളില്‍ പ്രധാനമായും സംസ്ഥാനത്ത് നാശം വിതയ്‌ക്കുന്നതെന്നാണ് പുതിയ പഠനം. കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. അഭിലാഷ് എസ്, കൃഷ്ണകുമാര്‍ ഇ.കെ, അഭിരാം നിര്‍മല്‍ സി.എസ്, പ്രഭാത് എച്ച്. കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

ഇടിമിന്നലോടുകൂടിയ ഇത്തരം കോണ്‍വെക്റ്റീവ് സ്റ്റോം (സംവഹന കൊടുങ്കാറ്റ്) സംസ്ഥാനത്ത് സാധാരണമാണെങ്കിലും, പ്രീമണ്‍സൂണ്‍ സീസണില്‍ ഇവയുടെ ആവര്‍ത്തനവും ഇതിനൊപ്പം ബഹുമുഖ അപകടസാധ്യതയും വര്‍ദ്ധിച്ചുവരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ മൂന്ന് പ്രതിഭാസങ്ങളും ആവര്‍ത്തിച്ച് അപകടങ്ങള്‍ക്ക് കാരണമാകുന്ന പ്രദേശങ്ങളെ ഗവേഷകര്‍ വ്യക്തമായി മാപ്പ് ചെയ്തിട്ടുണ്ട്.

പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവ ഇടിമിന്നല്‍, മഴ, കാറ്റ് എന്നീ അപകടസാധ്യത ഏറ്റവും കൂടുതലുള്ള ജില്ലകള്‍. ഈ ജില്ലകളില്‍ ഇടവേളകളില്‍ കൂമ്പാരമേഘങ്ങള്‍ മൂലമുള്ള ഇടമിന്നലും കാറ്റും മഴയും നാശം വിതയ്‌ക്കാറുണ്ട്. ഇവിടങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവ് കുറവാണ്. എറണാകുളം മുതല്‍ വടക്കന്‍ കേരളം വരെയുള്ള തീരപ്രദേശങ്ങളിലാണ് കൂമ്പാരമേഘങ്ങള്‍ മൂലം തീവ്ര മഴ ലഭിക്കുന്നത്. ഇവ ആവര്‍ത്തിച്ച് സംഭവിക്കാറില്ലെന്നും പഠനം പറയുന്നു.

മധ്യ- തെക്കന്‍ ജില്ലകളിലാണ് മിന്നല്‍, മഴ, ശക്തമായ കാറ്റ് എന്നിവ ഒരുമിച്ച് ഉണ്ടാക്കുന്ന സംയുക്ത കാലാവസ്ഥ ഭീഷണികള്‍ കൂടുതലായി രേഖപ്പെടുത്തുന്നത്. ഇതുവഴി മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും പഠനം സൂചിപ്പിക്കുന്നു.

കൂമ്പാരമേഘങ്ങള്‍ കൊണ്ടുണ്ടാകുന്ന വ്യത്യസ്ത അപകടങ്ങള്‍ കേരളത്തിലെ ഏത് ഭാഗങ്ങളില്‍ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ആദ്യ സമഗ്ര പഠനമാണിത്. ആഴത്തിലുള്ള ഉയര്‍ന്ന മേഘങ്ങള്‍ പെട്ടെന്ന് രൂപപ്പെടുന്നതായും ശക്തമായ അടിക്കാറ്റുകള്‍ ഇവ സൃഷ്ടിക്കുന്ന രീതിയെക്കുറിച്ചും പഠനം വിശദീകരിക്കുന്നുണ്ട്.

ഉപഗ്രഹ ചിത്രങ്ങള്‍, കേന്ദ്രകാലാവസ്ഥ വകുപ്പ്, മഴമാപിനി വിവരങ്ങള്‍, ഓട്ടോമാറ്റിക് വേതര്‍ സ്റ്റേഷന്‍ ഡാറ്റ തുടങ്ങിയവ ഉപയോഗിച്ചാണ് കേരളത്തിലെ പ്രധാന അപകട ഹോട്ട് സ്പോട്ടുകള്‍ ഗവേഷകര്‍ നിര്‍വചിച്ചത്. കൂമ്പാരമേഘങ്ങളുടെ രൂപീകരണവും തീവ്രതയും വിവിധ പ്രദേശങ്ങളില്‍ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതും പഠനം വ്യക്തമാക്കുന്നു. പഠനത്തിന്റെ കണ്ടെത്തലുകള്‍ ജിയോമാറ്റിക്‌സ് നാച്ചുറല്‍ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് എന്ന അന്താരാഷ്‌ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: CusatPremonsoonPost monsoonതുലാമഴConvective stormCumulonimbus clouds
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുസാറ്റ്, രാജഗിരി
Kerala

കെഐആര്‍എഫ് റാങ്കിങ്: കുസാറ്റ് സംസ്ഥാനത്തെ മികച്ച സര്‍വകലാശാല, രാജഗിരി മികച്ച കോളജ്

Kerala

സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്തു; വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്

Kerala

കളമശേരി കുസാറ്റിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

Kerala

വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണം: കുസാറ്റ് ക്യാമ്പസ് അടച്ചു

Kerala

സംഘാടകര്‍ക്ക് നേരെ ഇന്ത്യയില്‍ ഉയരുന്ന രോഷം അനാവശ്യം ; അവർ ഞങ്ങളെ ക്ഷണിക്കുകയായിരുന്നു ; ഞങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അവർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.