കൊൽക്കത്ത : ബംഗാളിൽ മമതയുടെ വോട്ട് ബാങ്ക് പൊളിച്ച് വോട്ടർ പട്ടിക പരിഷ്ക്കരണം . പശ്ചിമബംഗാളില്‍ 21 ലക്ഷം മരിച്ചുപോയ വോട്ടര്‍മാരെ തിരിച്ചറിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി . നോർത്ത് 24 പർഗാനാസ് ജില്ലയിൽ മാത്രം, 2.75 ലക്ഷത്തിലധികം മരിച്ചവർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വെസ്റ്റ് ബർദ്വാൻ ജില്ലയിൽ 1.57 ലക്ഷം മരിച്ച വോട്ടർമാരുണ്ട് . ഫോമുകളുടെ 90 ശതമാനത്തിലധികം ഡിജിറ്റലൈസേഷൻ ഇതിനകം പൂർത്തിയായി. പൂർണ്ണമായ ഡിജിറ്റലൈസേഷൻ നടത്തിയ ശേഷം സംസ്ഥാനത്തെ ആകെ മരിച്ച വോട്ടർമാരുടെ എണ്ണം കണ്ടെത്തും. പല ബിഎൽഒമാരും ഈ ഫോമുകൾ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല. ഇത് മരിച്ച വോട്ടർമാരെ തിരിച്ചറിയുന്ന പ്രക്രിയ വൈകിപ്പിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ‘നിർദ്ദേശങ്ങൾ’ പാലിച്ച്, നിരവധി ജില്ലകളിലെ ബിഎൽഒമാർ ഈ ഫോമുകൾ അപ്‌ലോഡ് ചെയ്യാൻ മടിക്കുന്നതായി ഇ സി ഐ വൃത്തങ്ങൾ പറയുന്നു.
അതേസമയം തൃണമൂൽ കോൺഗ്രസ് ബിഡിഒമാരുമായി ചേർന്ന്, മരിച്ചവർ , സ്ഥലംമാറ്റപ്പെട്ട വോട്ടർമാർ , ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ എന്നിവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഫോമുകൾ കൃത്രിമമായി കൈകാര്യം ചെയ്യാൻ ഒരു വിഭാഗം ബിഎൽഒമാരെ നിർബന്ധിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു . എസ് ഐ ആറിനെ മമത എതിർക്കുന്നത് ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നതിനാലാണെന്നും സൂചനയുണ്ട്.
















