തിരുവനന്തപുരം: ഏറെ നാളത്തെ അതി സൂക്ഷ്മ പരിശോധനകൾക്കുശേഷം കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടിൽ വിദേശനാണയല വിനിമയ ചട്ടം ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ ധനമന്ത്രി തോമസ് ഐ്‌സക്ക് അടക്കമുള്ളവർക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇഡിയുടെ ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ ഇവർ ഫെമ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ: കെ.എം. എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ഏറെക്കാലമെടുടുത്ത് നടത്തിയ അതിസൂക്ഷ്മ പരിശോധനകൾക്കും വിശകലനങ്ങൾക്കും ശേഷമാണ് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുൻപാകെ ഇഡി പരാതി സമർപ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
















